വണക്കം പുതുച്ചേരി ! മോദിയെ പരിഹസിച്ച് രാഹുലിെൻറ ട്വീറ്റ്
text_fieldsന്യൂഡൽഹി: നമോ ആപ്പിലൂടെ വീഡിയോ സംവാദത്തിൽ ബി.ജെ.പി പ്രവർത്തകെൻറ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറിയ പ്ര ധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടി പ്രവർത്തകരുടെ പല ച ോദ്യങ്ങൾക്കും വസ്തുനിഷ്ഠമായി ഉത്തരം നൽകാൻ പ്രധാനമന്ത്രി ബുദ്ധിമുട്ടിയതോടെ ചോദ്യങ്ങൾ 48 മണിക്കൂർ മുമ്പ േ ലഭിച്ചിരിക്കണമെന്ന നിബന്ധന വെച്ചതിനേയും രാഹുൽ ട്വിറ്ററിലൂടെ പരിഹസിച്ചു.
വണക്കം പുതുച്ചേരി ! പ്രയാസപ്പെ ടുന്ന രാജ്യത്തെ ഇടത്തരക്കാരോടുള്ള പ്രധാനമന്ത്രിയുടെ മറുപടിയാണിത്. വാർത്താസമ്മേളനത്തിെൻറ കാര്യം മറന് നേക്കുക, സ്വന്തം പാർട്ടിയിലെ പോളിങ് ബൂത്ത് പ്രവർത്തകരുെട സമ്മേളനം പോലും അഭിമുഖീകരിക്കാൻ അദ്ദേഹത്തിന് കഴ ിയില്ല. ബി.ജെ.പി സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയ ചോദ്യങ്ങൾ എന്നത് ഒരു മികച്ച ആശയമാണ്. സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയ ഉത്തരങ്ങളും പരിഗണിക്കുന്നത് നന്നായിരിക്കും -രാഹുൽ ട്വിറ്ററിൽ കുറിച്ചു.
Vanakam Puducherry!
— Rahul Gandhi (@RahulGandhi) December 25, 2018
That’s NoMo’s answer to the struggling middle class.
Forget a press conference he can’t even string together a polling booth worker’s conference.
BJP-vetted questions is a superb idea. Consider vetted answers as well. https://t.co/ukoDtgCvld @deccanherald
‘എെൻറ ബുത്ത് ശക്തമായ ബുത്ത്’ പരിപാടിയിൽ പുതുച്ചേരിയിൽ നിന്നുള്ള നിർമൽ കുമാർ ജെയ്ൻ എന്ന ബി.ജെ.പി പ്രവർത്തകെൻറ ചോദ്യത്തിൽ നിന്നാണ് വസ്തുനിഷ്ഠമായ മറുപടി നൽകാൻ കഴിയാതെ പ്രധാനമന്ത്രി ഒഴിഞ്ഞു മാറിയത്. ഇടത്തരക്കാരിൽ നിന്ന് പലരീതിയിലുള്ള നികുതി പിരിച്ചെടുക്കുന്ന സർക്കാർ എന്തുകൊണ്ട് അവർക്ക് ആദായ നികുതിയിൽ ഇളവ് നൽകുകയോ വായ്പകൾക്കായുള്ള നടപടികൾ ലളിതവത്കരിക്കുകയോ ചെയ്യുന്നില്ല എന്നായിരുന്നു നിർമൽ കുമാർ ജെയ്നിെൻറ ചോദ്യം.
നന്ദി നിർമൽജി, താങ്കൾ ഒരു വ്യാപാരിയാണ്. അതിനാൽ തന്നെ താങ്കൾ വ്യാപാരത്തെ കുറിച്ച് സംസാരിക്കുന്നത് സ്വാഭാവികമാണ്. സാധാരണക്കാരെ സംരക്ഷിക്കാൻ ഞാൻ സന്നദ്ധനാണ്. അവർ സംരക്ഷിക്കപ്പെടും. ഇത്രയും പറഞ്ഞ് നിർത്തിയ മോദി ഉടൻ ‘വണക്കം പുതുച്ചേരി’ എന്ന് അഭിവാദ്യം ചെയ്യുകയും ചെയ്തു.
ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രയാസം നേരിടുന്ന സാഹചര്യത്തിൽ നരേന്ദ്ര മോദിക്കുള്ള ചോദ്യങ്ങൾ സെൻസർ ചെയ്യാൻ പ്രധാനമന്ത്രിയുെട ഒാഫിസ് തീരുമാനിച്ചിരുന്നു. മോദിയോട് ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്ന ബി.ജെ.പി പ്രവർത്തകർ മുൻകൂട്ടി അത് വിഡിയോയിൽ പകർത്തി 48 മണിക്കൂർ മുമ്പ് അയച്ചുകൊടുക്കണമെന്നാണ് പുതിയ വ്യവസ്ഥ.
അധികാരത്തിൽ എത്തിയതു മുതൽ മോദി മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ ഭയക്കുകയാണെന്ന പ്രതിപക്ഷ ആരോപണം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.