അമിത് ഷായും മോദിയും നുഴഞ്ഞുകയറ്റക്കാർ –കോൺഗ്രസ്
text_fieldsന്യൂഡൽഹി: ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് നുഴഞ്ഞുകയറ്റക്കാരെന്ന് കോൺഗ്രസ് ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി. മുസ്ലിംകളെ രാജ്യത്തുനിന്ന് പുറന്തള്ളാനുള്ള ധൈര്യം ബി.ജെ.പിക്കില്ലെന്നും ദേശീയ പൗരത്വപ്പട്ടികയുടെ (എൻ.ആർ.സി) പേരിൽ രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
എൻ.ആർ.സിക്കായുള്ള പ്രചാരണം പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുകയും അതിനെ ശക്തിയുക്തം എതിർത്ത തൃണമൂൽ കോൺഗ്രസ് വലിയ നേട്ടമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പശ്ചിമ ബംഗാളിൽനിന്നുള്ള എം.പികൂടിയായ കോൺഗ്രസ് സഭ നേതാവും എൻ.ആർ.സിക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തുവന്നത്. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും വീടുകൾ ഗുജറാത്തിലാണെന്നും അവിടെനിന്ന് ഡൽഹിയിലേക്ക് വന്ന കുടിയേറ്റക്കാരാണ് അവരെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ആ നിലക്ക് അവരും നുഴഞ്ഞുകയറ്റക്കാരാണ്.
നിയമവിരുദ്ധമാണോ നിയമാനുസൃതമാണോ എന്നൊക്കെ നോക്കിയാലറിയാം. എന്നിട്ടും ബി.ജെ.പി ദേശീയ പൗരത്വപ്പട്ടികയുടെ (എൻ.ആർ.സി) പേരിൽ രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. രാജ്യത്തെ പൗരന്മാരെ ആശങ്കയിലാഴ്ത്തുന്ന തരത്തിലാണ് സർക്കാർ നീക്കവുമായി മുന്നോട്ടുേപാകുന്നത്.
ഇന്ത്യയിൽ ഹിന്ദുക്കളെ ജീവിക്കാൻ അനുവദിക്കും മുസ്ലിംകളെ ഒാടിക്കും എന്ന് കാണിക്കാനാണ് അവർ നോക്കുന്നത്. മുസ്ലിംകളെ രാജ്യത്തുനിന്ന് പുറന്തള്ളാനുള്ള ധൈര്യം ബി.ജെ.പിക്കില്ല. മുസ്ലിംകൾ ഇൗ രാജ്യത്തിേൻറതാണ്. അവർ ഇവിടത്തെ പൗരന്മാരാണ്. പിന്നെന്തിന് അവർ പോകണം? ഇന്ത്യ എല്ലാവരുടേതുമാണ്. ഹിന്ദുവിേൻറതും മുസ്ലിമിേൻറതുമാണ്. എല്ലാവരുടെയും സഹവർത്തിത്വത്തിലുണ്ടായ രാഷ്ട്രമാണിത്. ഒരു പൗരെൻറയും പൗരത്വം റദ്ദാക്കാനുള്ള അവകാശം സർക്കാറിനില്ല. സാധാരണക്കാരായ മനുഷ്യർ തങ്ങളുടെ മുഴുവൻ രേഖകളും കൊണ്ടല്ല ഇരിക്കുന്നത്.
എന്നിട്ടും സ്വന്തം രാജ്യത്ത് പൗരനെന്ന നിലയിൽ എല്ലാ അവകാശങ്ങളും അനുഭവിക്കുകയാണവർ. ദരിദ്രരും ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും അക്ഷര ജ്ഞാനമില്ലാത്തവരുമായ മനുഷ്യരുടെ പക്കൽ എന്ത് രേഖകളാണുണ്ടാകുക എന്ന് അധിർ രഞ്ജൻ ചൗധരി ചോദിച്ചു. രാവിലെ എഴുന്നേറ്റ് അന്നത്തെ ഭക്ഷണം എങ്ങനെയുണ്ടാക്കുമെന്ന് ചിന്തിക്കുന്ന മനുഷ്യർക്ക് തങ്ങളുടെ രേഖകളെ കുറിച്ച് ചിന്തിക്കാൻ സമയമില്ല. അവരാണ് എൻ.ആർ.സി, എൻ.ആർ.സി എന്ന് ബി.ജെ.പി പറഞ്ഞുകൊണ്ടിരിക്കുേമ്പാൾ ഭയക്കുന്നതെന്നും ചൗധരി ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.