യു.പി ഏറ്റുമുട്ടൽ കൊലകൾ വിശദമായി പരിശോധിക്കും –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ പൊലീസ് ഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ച് കോടത ി മേൽനോട്ടത്തിൽ സി.ബി.െഎയുടെയോ പ്രത്യേക സംഘത്തിെൻറയോ അന്വേഷണം ആവശ്യപ്പെട്ടു ള്ള ഹരജി വിശദമായി പരിശോധിക്കുമെന്ന് സുപ്രീംകോടതി. പീപ്ൾസ് യൂനിയൻ ഫോർ സിവി ൽ ലിബർട്ടീസ് (പി.യു.സി.എൽ) നൽകിയ ഹരജി അതീവ പരിഗണന അർഹിക്കുന്നതാണെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.കെ. കൗൾ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഫെബ്രുവരി 12ന് വാദം കേൾക്കാൻ തീരുമാനിച്ചു.
അതേസമയം, എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് യു.പി സർക്കാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ രോഹതഗി പറഞ്ഞു. നേരത്തേ എൻ.ജി.ഒ നൽകിയ പൊതുതാൽപര്യ ഹരജിയിൽ 2017ൽ യു.പിയിൽ 1100 ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ടെന്നും ഇതിൽ 49 പേർ മരിക്കുകയും 370 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നും വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ ക്രിമിനലുകളെയാണ് ഏറ്റുമുട്ടലിൽ വധിച്ചതെന്ന് പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യ തുടങ്ങിയവർ ന്യായീകരിച്ചതും ഹരജിയിൽ ചൂണ്ടിക്കാട്ടി. വാദത്തിനുമുമ്പ് വിഷയത്തിൽ സുപ്രീംകോടതി യു.പി സർക്കാറിനോട് വിശദീകരണം തേടിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.