ഹൈദരാബാദ്: കർണാടകയിലെ കോൺഗ്രസ്^ജെ.ഡി.എസ് എം.എൽ.എമാർക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഭീഷണിയുള്ളതിനാൽ എം.എൽ.എമാരെ കേരളത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനിച്ചത്. എന്നാൽ വ്യോമായന മന്ത്രാലയം അനുമതി നൽകിയില്ല. ഇതേതുടർന്ന് റോഡ് മാർഗമാണ് ഹൈദദരാബാദിലേക്ക് പോയത്. ഇത് ജനാധിപത്യമാണോയെന്നും അദ്ദേഹം ചോദിച്ചു.
ഇനി ജനങ്ങൾക്ക് ജുഡീഷ്യറിയിൽ മാത്രമാണ് വിശ്വാസമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എൽ.എമാർക്ക് കേന്ദ്ര വ്യോമയാനമന്ത്രാലയം ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചുവെന്ന് മന്ത്രി മാത്യൂ ടി. തോമസും വ്യക്തമാക്കി. എം.എൽ.എമാരെ ബംഗളൂരുവിൽനിന്നു കൊച്ചിയിലേക്കു കൊണ്ടുവരാനാണ് അനുമതി തേടിയതെന്നും അദ്ദേഹം പറഞ്ഞു.