Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏത് കേന്ദ്രസർക്കാർ...

ഏത് കേന്ദ്രസർക്കാർ പദ്ധതിയാണ് തടഞ്ഞതെന്ന് സ്റ്റാലിൻ

text_fields
bookmark_border
mk stalin
cancel
camera_alt

എം.കെ. സ്റ്റാലിൻ

ചെന്നൈ: ഏത് കേന്ദ്രസർക്കാർ പദ്ധതിയാണ് തമിഴ്നാട് സർക്കാർ തടഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ജനക്ഷേമം മനസ്സിൽ കരുതിയാണ് നീറ്റും പൗരത്വ ഭേദഗതി നിയമവും സംസ്ഥാനം എതിർത്തതെന്ന് സ്റ്റാലിൻ പറഞ്ഞു.

കേന്ദ്രസർക്കാറിന്റെ പദ്ധതികളിൽ ഡി.എം.കെ സർക്കാർ സഹകരിക്കുന്നില്ലെന്നായിരുന്നു മോദിയുടെ ആക്ഷേപം. മോദിയുടെ മുഖത്ത് തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം പ്രകടമാണെന്നും അത് ദേഷ്യമായി പുറത്തുവരികയാണെന്നും പ്രധാനമന്ത്രിയുടെ തമിഴ്‌നാട്ടിലേക്കുള്ള പതിവ് സന്ദർശനങ്ങളെ പരാമർശിച്ച് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

71ാം ജന്മദിനത്തിന് മുന്നോടിയായി പാർട്ടി പ്രവർത്തകർക്കയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നീറ്റും പൗരത്വ ഭേദഗതി നിയമവും എതിർക്കാൻ കാരണം വിദ്യാർഥികളുടെയും ശ്രീലങ്കൻ അഭയാർഥികളുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമായതിനാലാണെന്ന് അദ്ദേഹം വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK StalinPM Modi
News Summary - MK Stalin against PM Modi
Next Story