മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറെ മാറ്റണമെന്നാവശ്യപ്പെട്ട് മിസോറമിൽ ജനകീയ പ്രതിഷേധം
text_fieldsെഎേസാൾ: വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് മിസോറമിലെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ (സി.ഇ.ഒ) എസ്.ബി. ശശാങ്കിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മിസോറമിൽ ജനകീയ പ്രക്ഷോഭം ശക്തമാവുന്നു. എൻ.ജി.ഒകളുടെയും വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ വൻ ജനാവലി സി.ഇ.ഒയുടെ ഒാഫിസ് ഉപരോധിച്ചു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഇടപെടുന്നതായ പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ, സംസ്ഥാന ആഭ്യന്തര സെക്രട്ടറി ലാൽനുമാവ്യ ചൗങ്ങോയെ നീക്കിയതിനു തൊട്ടുപിന്നാലെയാണ് ശശാങ്കിനെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് പൗരാവലി ഒാഫിസ് ഉപേരാധിച്ചത്. സി.ഇ.ഒ ഇൗ സമയത്ത് അവിടെ ഇല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ജനകീയ പ്രതിഷേധം പലരൂപത്തിൽ വ്യാപിക്കുന്നതായാണ് സൂചന. തലസ്ഥാനമായ െഎസോളിൽ ‘മിസോറം മർച്ചൻറ്സ് അസോസിയേഷൻ’ അംഗങ്ങൾ പ്രതിഷേധസൂചകമായി കടകൾ അടച്ചിട്ടു. ചൊവ്വാഴ്ച മുതൽ ജോലികൾ നിർത്തിവെച്ച് പിന്തുണ നൽകണമെന്ന് എൻ.ജി.ഒകളുടെ സംയുക്ത സമിതി സർക്കാർ ജീവനക്കാരോടും തൊഴിലാളികളോടും അഭ്യർഥിച്ചിരുന്നു. കേന്ദ്ര അർധസൈനിക വിഭാഗത്തിനായി വാഹനങ്ങൾ നൽകരുതെന്ന് പൗരസമിതി നേതാക്കൾ വ്യവസായികൾക്ക് നിർദേശം നൽകി.
തെരഞ്ഞെടുപ്പ് ഒാഫിസറെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ലാൽതൻവാല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ശശാങ്കിനെ മാറ്റിയാൽ മാത്രമേ തെരഞ്ഞെടുപ്പ് സുഗമമായി നടക്കുകയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ ദേശീയ തെരഞ്ഞെടുപ്പ് കമീഷനിലെ മൂന്നംഗ സംഘം മിസോറമിൽ എത്തി. ചീഫ് സെക്രട്ടറി അരവിന്ദ് റെ, പൗരസമിതിയുടെ മുതിർന്ന നേതാക്കൾ എന്നിവരുമായി ഉന്നതതല സംഘം കൂടിക്കാഴ്ച നടത്തി. ഇൗ മാസം 28നാണ് 40 അംഗ മിസോറം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.
എൻ.സി.പി അഞ്ചു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
െഎസോൾ: മിസോറമിൽ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി അഞ്ചു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എൻ.സി.പി മിസോറം യൂനിറ്റ് പ്രസിഡൻറ് ലാലൗമ്പിയ ചാങ്ദെ മമിത്, ഡമ്പ എന്നീ രണ്ടു മണ്ഡലങ്ങളിൽനിന്ന് ജനവിധി തേടും. ത്രിപുര, ബംഗ്ലാദേശ് അതിർത്തികളോട് ചേർന്നുകിടക്കുന്ന മണ്ഡലങ്ങളാണിവ.
എൻ.സി.പിയിൽ മത്സരിക്കുന്ന ഏക വനിത സ്ഥാനാർഥിയായ ലാൽറിൻപ്യു െഎസോൾ ഇൗസ്റ്റിൽനിന്ന് മത്സരിക്കും. മൊത്തം 40 അംഗങ്ങളാണ് മിസോറം നിയമസഭയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.