അസം കവിത; ക്ഷമചോദിച്ച് കവി
text_fieldsഗുവാഹതി: അസമിൽ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളോടുള്ള വിവേചനത്തിനെതിര ായ കവിത കേസിൽ കുടുങ്ങിയതോടെ ഖേദം പ്രകടിപ്പിച്ച് കവി. തെൻറ കവിത അസം ജനതയുടെ വികാ രം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമചോദിക്കുെന്നന്ന് കവി ഹാഫിസ് അഹമ്മദ് പ്രസ ്താവനയിൽ അറിയിച്ചു.
പൗരത്വ നിഷേധവുമായി ബന്ധപ്പെട്ടതല്ല തെൻറ കവിതയെന്നും ഇ തു 2016ൽ എഴുതിയതാണെന്നും അദ്ദേഹം വിശദീകരിച്ചു. കവിതകളിലൂടെ അസം ജനതയെ അപമാനിക്കുന്നത് അസം സാഹിത്യത്തിന് ഏറെ സംഭാവന നൽകിയിട്ടുള്ള തനിക്ക് ആലോചിക്കാൻ പോലുമാവില്ലെന്ന് ഹാഫിസ് അഹമ്മദ് പറഞ്ഞു. കിഴക്കൻ ബംഗാളിലെ പ്രാദേശികമായ മിയ ഭാഷയിലെഴുതിയ കവിതയാണ് വിവാദമായത്. ഹാഫിസ് അഹമ്മദിെൻറ കവിതയുടെ വിഡിയോ ഒരുസംഘം കവികൾ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുകയായിരുന്നു.
അസമിൽ ദേശീയ പൗരത്വ പട്ടികയുടെ അന്തിമ പട്ടിക ജൂലൈ 31ന് പുറത്തുവരാനിരിക്കെയാണ് സംഭവം. മുതിർന്ന പത്രപ്രവർത്തകൻ പ്രണബ്ജിത് ധോലോയി നൽകിയ പരാതിയിൽ 10 കവികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അസമിലെ ജനങ്ങളെ വിദേശികളെ വെറുക്കുന്നവരായി ചിത്രീകരിക്കുന്നതാണ് കവിതയെന്നാണ് പരാതിയിലുള്ളത്.
കവികളായ കാസി ഷരോവർ ഹുസൈൻ, റെഹാന സുൽത്താന, അബ്ദു റഹീം, അശ്രഫുൽ ഹുസൈൻ, അബ്ദുൽ കലാം ആസാദ്, ഷലിം എം. ഹുസൈൻ, കരിഷ്മ ഹസാരിക, ബനമല്ലിക ചൗധരി, ഫൊർഹാദ് ഭുയാൻ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. എന്നാൽ, കവിതക്കോ മുസ്ലിംകൾക്കോ താൻ എതിരല്ലെന്നും കവിതയിലെ ഉള്ളടക്കെത്തയാണ് ചോദ്യംചെയ്തതെന്നും പരാതിക്കാരൻ പറഞ്ഞു. കവികൾക്കെതിരെ കേസെടുത്തതിനെ സാഹിത്യകാരന്മാരും സാമൂഹികപ്രവർത്തകരും അപലപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.