Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക: ഒാപറേഷൻ കമലയെ...

കർണാടക: ഒാപറേഷൻ കമലയെ പ്രതിരോധിച്ച് സഖ്യസർക്കാർ

text_fields
bookmark_border
കർണാടക: ഒാപറേഷൻ കമലയെ പ്രതിരോധിച്ച് സഖ്യസർക്കാർ
cancel

ബംഗളൂരു: കർണാടകയിലെ സഖ്യസർക്കാറിനെ താഴെയിടാൻ ബി.ജെ.പി നടത്തിയ ഒാപറേഷൻ കമലയ െ പ്രതിരോധിച്ച് കോൺഗ്രസും ജെ.ഡി.എസും. മുംബൈയിൽ ബി.ജെ.പിയുടെ തടവിലെന്ന് ആരോപിക്ക പ്പെട്ട രണ്ടു കോൺഗ്രസ് എം.എൽ.എമാരെകൂടി ബുധനാഴ്ച തിരിച്ചെത്തിച്ചു. എം.എൽ.എമാരായ ഭീ മ നായിക്, ബസൻഗൗഡ ദഡ്ഡാൽ എന്നിവരാണ് ബുധനാഴ്ച കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ് ച നടത്തിയത്.

മുംബൈയിൽതന്നെയുള്ള കോൺഗ്രസ് എം.എൽ.എ ഉമേഷ് ജാദവും ബി.ജെ.പി പാളയത് തിൽനിന്ന് കർണാടകയിൽ തിരിച്ചെത്തിയേക്കും. ബി.ജെ.പിയുെട കുതിരക്കച്ചവടവും റിസോർ ട്ട് രാഷ്ട്രീയവും അരങ്ങുതകർക്കുന്നതിനിടെ സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷ്, കെ.പി.ജ െ.പി എം.എൽ.എ ആർ. ശങ്കർ എന്നിവർ സഖ്യസർക്കാറിന് പിന്തുണ പിൻവലിച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ബുധനാഴ്ച എട്ടോളം കോൺഗ്രസ് എം.എൽ.എമാർ രാജിവെക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദവും പൊളിഞ്ഞു.

േകാൺഗ്രസിെൻറയും ജെ.ഡി.എസിെൻറയും കൂടുതൽ എം.എൽ.എമാർ ബുധനാഴ്ച മാധ്യമങ്ങൾക്കു മുന്നിലെത്തി ബി.ജെ.പി അവകാശവാദങ്ങളുടെ മുനയൊടിച്ചു. ബി.ജെ.പി നീക്കത്തെ പ്രതിരോധിക്കാനായതിെൻറ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കൾ. മഹേഷ് കുമത്തല്ലി, ബി. നാഗേന്ദ്ര, ജെ.എൻ. ഗണേഷ്, പ്രതാപ് ഗൗഡ പാട്ടീൽ എന്നിവർ രമേശ് ജാർക്കിഹോളിക്കൊപ്പം രാജിവെച്ചേക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, കോൺഗ്രസ് എം.എൽ.എ ജെ.എൻ. ഗണേഷും ബി.ജെ.പിയിൽ ചേരുകയാണെന്ന ആരോപണങ്ങളെ നിഷേധിച്ചു.

രാജിവെക്കില്ലെന്നും കോൺഗ്രസിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതൃപ്തരായ എം.എൽ.എമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്നും ബംഗളൂരുവിൽ തിരിച്ചെത്തണമെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടതായാണ് വിവരം. നിലവിലെ അഞ്ചു കോൺഗ്രസ് മന്ത്രിമാരെ മാറ്റി അതൃപ്തരായ എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം നൽകിയേക്കും. എന്നാൽ, വിലകൂടിയ ജാഗ്വാർ, പോർഷെ കാറുകളും പൊളിറ്റിക്കൽ സെക്രട്ടറി പദവിയുമാണ് അതൃപ്തരായ കോൺഗ്രസ് എം.എൽ.എമാർ ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുണ്ട്.
മുംബൈയിലുള്ള കോൺഗ്രസ് എം.എൽ.എമാരുമായി മാധ്യമങ്ങൾക്കാണ് ബന്ധപ്പെടാൻ കഴിയാത്തതെന്നും അവരുമായി താൻ നിരന്തരം സംസാരിക്കുന്നുണ്ടെന്നും തിരിച്ചെത്തുമെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.

118 കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാരും സഖ്യസർക്കാറിനൊപ്പമാണെന്നും സർക്കാറിനെ താഴെയിറക്കാനുള്ള ബി.ജെ.പി നീക്കം പരാജയപ്പെടുമെന്നും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും വ്യക്തമാക്കി.

ക്ഷമിക്കണം, ഫോൺ സ്വിച്ച് ഒാഫായതാണ്!

ബംഗളൂരു: ആശങ്കകൾക്ക് വിരാമമിട്ട് തിരിച്ചെത്തിയ എം.എൽ.എമാർ തങ്ങൾ ഒളിവിലായിരുന്നില്ലെന്ന് അവകാശപ്പെട്ടു. ഹഗരിബൊമ്മനഹള്ളി എം.എൽ.എ ഭീമ നായിക്, റായ്ച്ചൂർ റൂറൽ എം.എൽ.എ ബസൻഗൗഡ ദഡ്ഡൽ എന്നിവരാണ് ബുധനാഴ്ച മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങിനെ പറഞ്ഞത്.

രണ്ടു നമ്പറുകളിൽ ഒന്ന് സ്വിച്ച് ഒാഫ് ആയി പോയതിനാലാണ് കോൺഗ്രസ് നേതാക്കൾക്ക് ബന്ധപ്പെടാൻ കഴിയാതിരുന്നതെന്ന് ഭീമ നായിക് പറഞ്ഞു. മറ്റു കോൺഗ്രസ് എം.എൽ.എമാർക്കൊപ്പം മുബൈയിലെ റിനൈസൻസ് ഹോട്ടലിലാണ് ഭീമ നായികെന്ന ആഭ്യൂഹം പരന്നിരുന്നു.

ഫോൺ സ്വിച്ച് ഒാഫ് ആയെന്ന് കരുതി താൻ ബി.ജെ.പിയിൽ ചേർന്നുവെന്ന് അർഥമില്ലെന്നും കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഭീമ നായിക് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskarnatakajdsmalayalam newsH.D Kumaraswami Lawmakers
News Summary - Missing Karnataka Congress Lawmaker Back -india news
Next Story