ന്യൂഡൽഹി: ഹരിയാനയിൽ കഴിഞ്ഞയാഴ്ച വീട്ടിൽ നിന്ന് ട്യൂഷൻ ക്ലാസിലേക്ക് പോയശേഷം കാണാതാവുകയും പിന്നീട് ജിന്ദിശല ഒരു ഗ്രാമത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും െചയ്ത 15കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
കുട്ടിയുടെ ശരീരത്തിൽ നിരവധി പരിക്കുകളേറ്റ പാടുകളുണ്ട്. സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കിയിട്ടുണ്ട്. ധാരാളം ആന്തരിക മുറിവുകളും കുട്ടിക്ക് ഏറ്റിട്ടുണ്ട്. കട്ടിയേറിയതും മൂർച്ചയുള്ളതുമായ ഒരു വസ്തു പെൺകുട്ടിയുടെ ഉള്ളിലേക്ക് കയറ്റിയതായും റിപ്പോർട്ടിലുണ്ട്.
കുട്ടിയുടെ കരളും ശ്വാസകോശവും തകർന്നതായും റിപ്പോർട്ട് പറയുന്നു. ലൈംഗികാതിക്രമം നടന്നതിെൻറ സൂചനകളുണ്ട്. മൂന്നോ നാലോ പേർ ഇൗ ക്രൂരതക്ക് ഉത്തരവാദികാളാണെന്നും പോസ്റ്റ് മോർട്ടം നിർവ്വഹിച്ച ഡോക്ടർ എസ്.കെ ദത്തർവാൾ അറിയിച്ചു. കുട്ടിയെ ക്രൂരമായി ആക്രമിച്ചവർ പാനിപ്പത്തിൽ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും മുഖ്യമന്ത്രി എം.എൽ ഖട്ടർ അറിയിച്ചു.
തെൻറ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണം. തങ്ങൾക്ക് നീതി ലഭിക്കണം. ഭരണകൂടം നന്നായി പ്രവർത്തിച്ചിരുന്നെങ്കിൽ ഇതുപോയലാരു ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
അതേസമയം, കുരുക്ഷേത്രയിൽ 10ാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച് കൊന്നവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടാകുമെന്നും ഖട്ടർ പറഞ്ഞു. കുരുക്ഷേത്രയിൽ 10ാം ക്ലാസ് വിദ്യാർഥിയെ ചൊവ്വാഴ്ചയാണ് കാണാതായത്. പിന്നീട് കുട്ടിയുടെ അർധ നഗ്ന ശരീരം ഒരു കനാലിനു സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു.