Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിറാഷ്: ഇന്ത്യയുടെ...

മിറാഷ്: ഇന്ത്യയുടെ വജ്രായുധം; വേഗതയിലും കൃത്യതയിലും മുമ്പൻ

text_fields
bookmark_border
Mirage-2000
cancel

സുഖോയ് 30, മിഗ് 29 പിന്നെ തദ്ദേശീയമായി നിർമിച്ച തേജസ് എൽ.സി.എ എന്നീ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ താവളങ്ങളിൽ എന്തിനും തയാറായി നിൽക്കുേമ്പാഴാണ് ഇവയേക്കാളൊക്കെ പ് രായം ചെന്ന, ഫ്രഞ്ച് നിർമിത മിറാഷ് 2000 ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. ശത്രുപാളയത്തി ൽ കൃത്യമായി പ്രഹരമേൽപ്പിക്കാനുള്ള കഴിവാണ്, കാർഗിൽ യുദ്ധത്തിലും നിർണായക ദൗത്യങ് ങൾ നിർവഹിച്ച, ഇൗ പോർവിമാനത്തെ നിർണായക ദൗത്യത്തിന് നിയോഗിക്കാൻ കാരണം. ശത്രുവി ന് ഒരു സംശയത്തിനും ഇടനൽകാതിരിക്കാൻ അഞ്ചു വ്യോമതാവളങ്ങളിൽനിന്നാണ് ഇവ ഉയർന് നുപൊങ്ങിയതെന്നറിയുന്നു.

സർവായുധധാരി
ലേസർ നിയന്ത്രിത ബോംബ്, ആകാശത്തുനിന് ന് ആകാശത്തേക്ക് പ്രയോഗിക്കാവുന്നതും ആകാശത്തുനിന്ന് ഭൂമിയിലേക്ക് പ്രയോഗിക്ക ാവുന്നതുമായ മിസൈലുകൾ എന്നിവ വഹിക്കാനുള്ള ശേഷിയുണ്ട്. േതാംസൺ റഡാർ ഡോപ്ലർ മൾട്ടി ടാർജറ്റ് റഡാറും വിമാനത്തിൽ സജ്ജമാണ്.

airforce-india

സീനിയർ, കരുത്തിലും
എസ്.എൻ.ഇ.സി.എം.എ എം35 എന ്ന ഒറ്റ ഷാഫ്റ്റ് എൻജിനാണ് ഇതിൽ ഉപയോഗിക്കുന്നത്.1970ൽ ആദ്യമായി പരീക്ഷിച്ച ഇൗ എൻജിൻ മിറാഷിനുവേണ്ടിയല്ല ആദ്യമായി ഉണ്ടാക്കിയത്. 1974ലാണ് ദാസോ ഇൗ എൻജിൻ പരീക്ഷിക്കുന്നത്. ഒറ്റ പൈലറ്റ് വിമാനമായിട്ടാണ് വിഭാവനം ചെയ്തതെങ്കിലും സേനയുടെ ആവശ്യമനുസരിച്ച് ഇരട്ട പൈലറ്റ് ജെറ്റ് ആക്കി മാറ്റാനും കഴിയും. 14.36 മീറ്റർ നീളവും 91.3 മീറ്റർ വിങ്സ്പാനും ഉണ്ട്. 7500 കി.ഗ്രാം ഭാരമുള്ള മിറാഷ് 2000ത്തിെൻറ ടേക്ഒാഫ് ഭാരം 17,000 കി.ഗ്രാം ആണ്. പരമാവധി വേഗം മണിക്കൂറിൽ 2336 കി.മീറ്റർ. 59,000 അടി (17 കി.മീറ്റർ) വരെ ഉയരത്തിൽ പറക്കാൻ കഴിയും.

മറ്റു യുദ്ധ െജറ്റുകളായ റഷ്യൻ നിർമിത സുഖോയ് 30െൻറ വേഗം മണിക്കൂറിൽ 2120 കി.മീറ്ററാണ്. മിറാഷിനേക്കാൾ ഭാരവുമുണ്ട്. അതുെകാണ്ടുതന്നെയാണ് മിന്നലാക്രമണങ്ങളിൽ മിറാഷ് ഏറ്റവും അനുയോജ്യമാകുന്നത്. ആധുനിക ഫ്ലൈറ്റ് കൺേട്രാൾ സംവിധാനമുള്ള മിറാഷിന് നാവിഗേഷനും ലക്ഷ്യനിർണയവും ആയുധം പ്രയോഗിക്കലും സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കുന്ന യൂണിറ്റുകളും ഉണ്ട്. സമയാസമയങ്ങളിലെ നവീകരണം ഇതിനെ ഇന്നും മിന്നൽപിണറായി നിലനിർത്തുന്നു. ഇന്ത്യക്കു പുറമെ ഫ്രാൻസ്, ഇൗജിപ്ത്, യു.എ.ഇ, പെറു, തായ്വാൻ, ബ്രസീൽ, ഗ്രീസ് തുടങ്ങിയ രാഷ്ട്രങ്ങൾക്കും ദസോ മിറാഷ് 2000 വിറ്റിട്ടുണ്ട്. ഇന്ത്യ ഇപ്പോൾ റഫാൽ വിമാനങ്ങൾ ഒാർഡർ ചെയ്തതും ദസോയിൽനിന്നാണ്.

Mirage

ഇന്ത്യയുടെ വജ്രം
1985ൽ കമീഷൻ ചെയ്ത മിറാഷ് 2000 ഇന്ത്യൻ വ്യോമസേനയുടെ (െഎ.എ.എഫ്) ഏറ്റവും വൈവിധ്യമാർന്നതും അപകടകാരിയുമായ പോർവിമാനമാണ്. മിറാഷിനെ സേനയുടെ ഭാഗമാക്കിയപ്പോൾ നൽകിയ, ‘വജ്ര’ എന്ന പേരുതന്നെ ഇൗ സവിശേഷത വെളിവാക്കുന്നു. ദസോ ഏവിയേഷൻ നിർമിച്ച് 1978ലാണ് ആദ്യ പറക്കൽ നടത്തിയത്. 1984ൽ ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി. അമേരിക്കയിൽനിന്ന് പാകിസ്താൻ എഫ് 16 പോർവിമാനങ്ങൾ വാങ്ങിയതിനുള്ള മറുപടിയായി 1982ലാണ് ഇന്ത്യ 36 ഒറ്റ സീറ്റ് മിറാഷിനും നാല് ഇരട്ട സീറ്റ് മിറാഷിനും പ്രാഥമിക ഒാർഡർ നൽകിയത്. വ്യോമസേനയുടെ ഭാഗമായശേഷം  പെങ്കടുത്ത ആദ്യ പ്രധാന ഒാപറേഷൻ കാർഗിൽ യുദ്ധമായിരുന്നു. ഇൗ ഫൈറ്റർ ജറ്റിെൻറ വിജയത്തിൽ സർക്കാർ സംതൃപ്തരായതോടെ 2004ൽ 10 മിറാഷ് 2000 ത്തിനു കൂടി ഒാർഡർ നൽകി. അതോടെ വിമാനങ്ങളുടെ എണ്ണം 50 ആയി.

2011ൽ, മിറാഷ് 2000 െജറ്റിനെ, കമ്പനിയുടെ പുതിയ പതിപ്പായ മിറാഷ് 2000-05 ലേക്ക് നവീകരിക്കുന്നതിന് ദാസോയുമായി സർക്കാർ പുതിയ കരാറിൽ ഏർപ്പെട്ടു. ഇൗ നവീകരണം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസിൽ ( എച്ച്.എ.എൽ) ആയിരുന്നു. 20000 കോടിയായിരുന്നു ചെലവ്. ഇതോടെ വ്യോമസേനയുടെ വജ്രായുധത്തിെൻറ ആക്രമണശേഷി കൂടുതൽ മെച്ചപ്പെട്ടു. ഇപ്പോൾ തയാറായിക്കഴിഞ്ഞ നവീകരിച്ച വിമാനങ്ങൾ 2030 വരെ സേവനത്തിനു സജ്ജമാണ്. 30 വർഷം കൊണ്ട് 580 മിറാഷ് 2000 ജറ്റുകൾ നിർമിച്ച ദാസോ, ഇപ്പോൾ റഫാൽ എം.എം.സി െജറ്റിലേക്ക് മാറിയിരിക്കുകയാണ്.

Mirage-2000

ഘടകങ്ങൾ
എസ്.എൻ.ഇ.സി.എം.എ എം35 എന്ന ഒറ്റ ഷാഫ്റ്റ് എൻജിനാണ് ഇതിൽ ഉപയോഗിക്കുന്നത്.1970ൽ ആദ്യമായി പരീക്ഷിച്ച ഇൗ എൻജിൻ മിറാഷിനുവേണ്ടിയല്ല ആദ്യമായി ഉണ്ടാക്കിയത്. 1974ലാണ് ദാസോ ഇൗ എൻജിൻ പരീക്ഷിക്കുന്നത്. ഒറ്റ പൈലറ്റ് വിമാനമായിട്ടാണ് വിഭാവനം ചെയ്തതെങ്കിലും സേനയുടെ ആവശ്യമനുസരിച്ച് ഇരട്ട പൈലറ്റ് ജെറ്റ് ആക്കി മാറ്റാനും കഴിയും. 14.36 മീറ്റർ നീളവും 91.3 മീറ്റർ വിങ്സ്പാനും ഉണ്ട്. 7500 കി.ഗ്രാം ഭാരമുള്ള മിറാഷ് 2000ത്തിെൻറ ടേക്ഒാഫ് ഭാരം 17,000 കി.ഗ്രാം ആണ്. പരമാവധി വേഗം മണിക്കൂറിൽ 2336 കി.മീറ്റർ. 59,000 അടി (17 കി.മീറ്റർ) വരെ ഉയരത്തിൽ പറക്കാൻ കഴിയും.

മറ്റു യുദ്ധ െജറ്റുകളായ റഷ്യൻ നിർമിത സുഖോയ് 30െൻറ വേഗം മണിക്കൂറിൽ 2120 കി.മീറ്ററാണ്. മിറാഷിനേക്കാൾ ഭാരവുമുണ്ട്. അതുെകാണ്ടുതന്നെയാണ് മിന്നലാക്രമണങ്ങളിൽ മിറാഷ് ഏറ്റവും അനുയോജ്യമാകുന്നത്. ആധുനിക ഫ്ലൈറ്റ് കൺേട്രാൾ സംവിധാനമുള്ള മിറാഷിന് നാവിഗേഷനും ലക്ഷ്യനിർണയവും ആയുധം പ്രയോഗിക്കലും സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കുന്ന യൂണിറ്റുകളും ഉണ്ട്. ലേസർ നിയന്ത്രിത ബോംബ്, ആകാശത്തുനിന്ന് ആകാശത്തേക്ക് പ്രയോഗിക്കാവുന്നതും ആകാശത്തുനിന്ന് ഭൂമിയിലേക്ക് പ്രയോഗിക്കാവുന്നതുമായ മിസൈലുകൾ എന്നിവ വഹിക്കാനുള്ള ശേഷിയുണ്ട്. േതാംസൺ റഡാർ ഡോപ്ലർ മൾട്ടി ടാർജറ്റ് റഡാറും വിമാനത്തിൽ സജ്ജമാണ്. സമയാസമയങ്ങളിലെ നവീകരണം ഇതിനെ ഇന്നും മിന്നൽപിണറായി നിലനിർത്തുന്നു. ഇന്ത്യക്കു പുറമെ ഫ്രാൻസ്, ഇൗജിപ്ത്, യു.എ.ഇ, പെറു, തായ്വാൻ, ബ്രസീൽ, ഗ്രീസ് തുടങ്ങിയ രാഷ്ട്രങ്ങൾക്കും ദസോ മിറാഷ് 2000 വിറ്റിട്ടുണ്ട്. ഇന്ത്യ ഇപ്പോൾ റഫാൽ വിമാനങ്ങൾ ഒാർഡർ ചെയ്തതും ദസോയിൽനിന്നാണ്.

Mirage-2000

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMirage 2000 FighterMirage 2000India Airforce
News Summary - Mirage 2000 Fighter India Airforce -India News
Next Story