ന്യൂനപക്ഷ പുനർനിർണയം: മൂന്നു മാസത്തിനകം തീരുമാനിക്കണം
text_fieldsന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷങ്ങളെ പുനർനിർണയിക്കാനുള്ള അപേക്ഷയിൽ മൂന്നു മാസത ്തിനകം തീരുമാനമെടുക്കാൻ സുപ്രീംകോടതി ദേശീയ ന്യൂനപക്ഷ കമീഷന് നിർദേശം നൽകി. മുസ ്ലിംകളെയും ക്രിസ്ത്യാനികളെയും സിഖ്, ബുദ്ധ, പാഴ്സി വിഭാഗങ്ങളെയും രാജ്യത്തെ ന്യൂനപ ക്ഷ സമുദായങ്ങളായി പ്രഖ്യാപിച്ച് 1993 ഒക്ടോബർ 23ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറ പ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനികുമാ ർ ഉപാധ്യായ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സ ുപ്രീംകോടതി ബെഞ്ചിെൻറ ഉത്തരവ്.
രാജ്യത്തിെൻറ മൊത്തം ജനസംഖ്യ നോക്കി ദേശീയതലത്തിൽ ന്യൂനപക്ഷ സമുദായങ്ങളെ നിർണയിക്കുന്നതിന് പകരം ഒാരോ സംസ്ഥാനത്തെയും ജനസംഖ്യ അടിസ്ഥാനമാക്കി അവിടങ്ങളിൽ ന്യൂനപക്ഷത്തെ നിർണയിക്കണമെന്നാണ് ബി.ജെ.പി നേതാവിെൻറ ആവശ്യം. സംസ്ഥാനാടിസ്ഥാനത്തിൽ വിവിധ മതവിഭാഗങ്ങളുടെ ജനസംഖ്യ നോക്കി ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങൾ ഏതൊക്കെയാണെന്ന് നിർണയിക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും സുപ്രീംകോടതി അഭിഭാഷകനായ ഉപാധ്യായ ഹരജിയിൽ ആവശ്യപ്പെട്ടു.
അതിനായി മുസ്ലിംകളെയും ക്രിസ്ത്യാനികളെയും സിഖ്, ബുദ്ധ, പാഴ്സി വിഭാഗങ്ങളെയും രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളായി പ്രഖ്യാപിച്ച് 1993 ഒക്ടോബർ 23ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണം. ഇൗ മതവിഭാഗങ്ങളെ മാത്രം ന്യൂനപക്ഷമായി പരിഗണിച്ചത് ഭരണഘടനവിരുദ്ധവും നിയമവിരുദ്ധവുമാണ്.
ഇൗ ആവശ്യവുമായി ബി.ജെ.പി നേതാവ് 2017 നവംബർ 17ന് ന്യൂനപക്ഷ കമീഷന് നിവേദനം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ 16 മാസമായി കമീഷൻ ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ലെന്ന് ഹരജിയിൽ പറഞ്ഞു. തുടർന്നാണ് കേന്ദ്ര ന്യൂനപക്ഷ കമീഷനെ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ 1992ൽ നടത്തിയ നിർമാണവും അതിെൻറ അടിസ്ഥാനത്തിൽ 1993ൽ പുറത്തിറക്കിയ വിജ്ഞാപനവും റദ്ദാക്കാൻ താൻ സുപ്രീംകോടതിയിലെത്തിയതെന്നും അദ്ദേഹം വാദിച്ചു. ന്യൂനപക്ഷ കമീഷനായുള്ള നിയമനിർമാണവും വിജ്ഞാപനവും ഭരണഘടനക്കെതിരാണെന്നും ഉപാധ്യായ കൂട്ടിച്ചേർത്തു.
സംസ്ഥാനതലത്തിൽ ന്യൂനപക്ഷ നിർണയം നടത്തിയാൽ, ഭരണഘടന നൽകിയ അവകാശങ്ങൾ അർഹതയില്ലാത്ത ഭൂരിപക്ഷമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് ബോധ്യമാവും. അതിനാൽ എണ്ണത്തിൽ കുറവുള്ള, സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ആധിപത്യമില്ലാത്ത മത, ഭാഷ വിഭാഗങ്ങളെ മാത്രം ന്യൂനപക്ഷങ്ങളെ നിർവചിക്കാൻ കമീഷൻ പുതിയ മാർഗനിർദേശം ഇറക്കണമെന്നാണ് ഉപാധ്യായയുടെ വാദം. മേയ് 10നകം ന്യൂനപക്ഷ കമീഷൻ തീരുമാനമെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് ഉത്തരവിട്ടത്. അതിനായി അപേക്ഷ കേന്ദ്ര ന്യൂനപക്ഷ കമീഷന് നൽകണം.
ബി.ജെ.പി നേതാവിെൻറ വാദം അംഗീകരിച്ചാൽ 2011ലെ സെൻസസ് പ്രകാരം രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിൽ ഹിന്ദുക്കളെ ന്യൂനപക്ഷ സമുദായമായും നിലവിൽ അവിടെയുള്ള പ്രധാന ന്യൂനപക്ഷത്തെ ഭൂരിപക്ഷ സമുദായമായും പ്രഖ്യാപിക്കണം. ജമ്മു-കശ്മീർ, പഞ്ചാബ്, അരുണാചൽപ്രദേശ്, മണിപ്പൂർ, മിസോറം, നാഗാലാൻഡ്, മേഘാലയ, ലക്ഷദ്വീപ് എന്നിവയാണ് ആ സംസ്ഥാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.