സംസ്ഥാനാടിസ്ഥാനത്തിൽ ന്യൂനപക്ഷ പദവി: ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: ദേശീയാടിസ്ഥാനത്തിലല്ലാതെ സംസ്ഥാന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷത്തെ നിർവചിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി വിഭാഗങ്ങളെ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളായി പ്രഖ്യാപിച്ച് 1993 ഒക്ടോബര്‍ 23ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനികുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ തലവനായ സുപ്രീംകോടതി ബെഞ്ച് തള്ളിയത്.
‘‘മതം എന്നത് രാജ്യാടിസ്ഥാനത്തിൽ കണക്കാക്കേണ്ട ഒന്നാണ്. മുസ്ലിംകൾ കശ്മീരിൽ ഭൂരിപക്ഷമാകുകയും മറ്റെല്ലായിടത്തും ന്യൂനപക്ഷവും ആകുന്നതിൽ എന്താണ് പ്രശ്നം’’ -ഹരജി തള്ളി ബെഞ്ച് ചോദിച്ചു. ഇത്തരം പൊതുതാൽപര്യ ഹരജികൾ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
രാജ്യത്തിെൻറ മൊത്തം ജനസംഖ്യ നോക്കി ദേശീയതലത്തില്‍ ന്യൂനപക്ഷ സമുദായങ്ങളെ നിര്‍ണയിക്കുന്നതിനുപകരം ഓരോ സംസ്ഥാനത്തെയും ജനസംഖ്യ അടിസ്ഥാനമാക്കി അവിടങ്ങളില്‍ ന്യൂനപക്ഷത്തെ നിര്‍ണയിക്കണമെന്നാണ് ഹരജിക്കാരെൻറ ആവശ്യം. എട്ടു സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായിട്ടും ന്യൂനപക്ഷ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.