മന്ത്രി പദവി: കർണാടക കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം
text_fieldsബംഗളൂരു: കോൺഗ്രസ് -െജ.ഡി.എസ് സഖ്യകക്ഷി മന്ത്രിസഭയിൽ ആദ്യഘട്ടത്തിൽ ഇടംലഭിക്കാത്ത എം.എൽ.എമാരുടെ പ്രതിഷേധത്തെ തുടർന്ന് കർണാടക കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമായി. സിദ്ധരാമയ്യ സർക്കാറിൽ മന്ത്രിയായിരുന്ന എം.ബി. പാട്ടീലിെൻറ നേതൃത്വത്തിൽ 20ഒാളം എം.എൽ.എമാരാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.
എം.ബി. പാട്ടീൽ, ബി.സി. പാട്ടീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ അസംതൃപ്തരായ നേതാക്കളുടെ ഒരു വിഭാഗവും കോൺഗ്രസ് വിഭാഗവും എന്ന തരത്തിൽ പിളർപ്പിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് ഹൈകമാൻഡ്. ഇതിെൻറ ഭാഗമായി ഹൈകമാൻഡ് എം.ബി. പാട്ടീലിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അതിനിടെ, മറ്റൊരു മുതിർന്ന നേതാവായ എസ്.കെ പാട്ടീലും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്ത കോൺഗ്രസ് മന്ത്രിമാരുടെ കാലാവധി രണ്ടുവർഷത്തേക്കായിരിക്കുമെന്നും അതിനുശേഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ച് അവസരം ലഭിക്കാത്തവരെ അടുത്ത മൂന്നുവർഷത്തേക്ക് മന്ത്രിമാരാക്കാനുമാണ് കോൺഗ്രസിെൻറ തീരുമാനം. എന്നാൽ, മന്ത്രിപദവി നൽകാതെ ഒഴിവാക്കിയതിനുള്ള കാരണം അറിയണമെന്നാണ് എം.ബി. പാട്ടീൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തര കർണാടകക്കുവേണ്ടി രണ്ടാമത് ഒരു ഉപമുഖ്യമന്ത്രിയെ കൂടി ഉൾപ്പെടുത്തണമെന്നാണ് പുതിയ ആവശ്യം.
ഉപമുഖ്യമന്ത്രി പദവിയിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്നും ഭാഗം വെച്ചുള്ള മന്ത്രിസ്ഥാനം വേണ്ടെന്നുമാണ് എം.ബി. പാട്ടീൽ വ്യക്തമാക്കുന്നത്. താൻ ഒറ്റക്കല്ലെന്നും തെൻറയൊപ്പം 20 എം.എൽ.എമാരുണ്ടെന്നും എന്നാൽ, കോൺഗ്രസ് തന്നെ വലിച്ചെറിഞ്ഞപോലെ താൻ പാർട്ടിയെ വലിച്ചെറിയില്ലെന്നും എം.ബി. പാട്ടീൽ എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.