Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു കണ്ണു കുത്തി...

ഒരു കണ്ണു കുത്തി പൊട്ടിച്ചിട്ടും പുരസ്കാരം മിൻഹാജിന്

text_fields
bookmark_border
ഒരു കണ്ണു കുത്തി പൊട്ടിച്ചിട്ടും പുരസ്കാരം മിൻഹാജിന്
cancel
camera_alt??.???.?? ????????????????? ????????????????? ???????? ????????????????????? ??????????????? ??????????????????

ന്യൂഡൽഹി: അന്തർദേശീയ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള പ്രബന്ധം തയാറാക്കുന്നത ിനിടയിലാണ് ജാമിഅ മില്ലിയ്യ സർവകലാശാലയിലെ ലൈബ്രറിയിൽ അതിക്രമിച്ചു കയറിയ ഡൽ ഹി പൊലീസ് മുഹമ്മദ് മിൻഹാജുദ്ദീെൻറ വലത് കണ്ണ് ലാത്തികൊണ്ട് കുത്തിപ്പൊട്ടിച ്ചത്. ആ കണ്ണിൽ അവശേഷിച്ച കാഴ്ചകൊണ്ട് പൂർത്തിയാക്കിയ പ്രബന്ധം ആ സമ്മേളനത്തിലെ മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരത്തിനർഹമാകുകയും ചെയ്തു. ജാമിഅ ടീച്ചേഴ്സ് അസോസിയേഷൻ (ജെ.ടി.എ) സംഘടിപ്പിച്ച അന്താരാഷ്്ട്ര അക്കാദമിക സമ്മേളനത്തിലാണ് നിശ്ചയദാർഢ്യംകൊണ്ട് മിൻഹാജ് പ്രതിഭ തെളിയിച്ചത്.


പൗരത്വഭേദഗതി നിയമത്തിനെതിരെ ഡിസംബർ 15ന് നടന്ന പ്രതിഷേധത്തിനിടെ ജാമിഅ കാമ്പസിൽ അതിക്രമിച്ചു കയറി പൊലീസ് നടത്തിയ തേർവാഴ്ചയിലാണ് മിൻഹാജുദ്ദീന് ഒരു കണ്ണു നഷ്ടമാവുന്നത്. അക്കാദമിക് കോൺഫറൻസിലേക്കുള്ള പ്രബന്ധം തയാറാക്കുകയായിരുന്നു മിൻഹാജുദ്ദീൻ അടക്കമുള്ള വിദ്യാർഥികൾ. ലൈബ്രറിയിലേക്ക് ഗ്രനേഡ് പ്രയോഗിച്ചതിനു ശേഷമായിരുന്നു പൊലിസിെൻറ തേർവാഴ്ച. അതിക്രമത്തിൽ പരിക്കേറ്റ മിൻഹാജുദ്ദീൻ ഏറെ നാൾ ഡൽഹി എയിംസിൽ ചികിത്സിയിലായിരുന്നു. ചികിത്സാ ചെലവിലേക്ക് ഡൽഹി വഖഫ് ബോർഡ് അഞ്ചുലക്ഷം രൂപ നൽകിയിരുന്നു.

കുത്തേറ്റ കണ്ണിെൻറ കാഴ്ച തിരിച്ചുകിട്ടില്ലെന്ന് ഡോക്ടർമാർ വിധി എഴുതിയതോടെ മിൻഹാജുദ്ദീൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡൽഹി ൈഹകോടതിയെ സമീപിച്ചിട്ടുണ്ട്. ഇൗ ഹരജിയിൽ കോടതി കേന്ദ്രസർക്കാറിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ചിരിക്കുകയാണ്. ജാമിഅയിൽ എൽഎൽ.എം വിദ്യാർഥിയായ മിൻഹാജ് ബിഹാർ സ്വദേശിയാണ്. പൊലീസ് അതിക്രമത്തിന് ശേഷം പഠനം ഉപേക്ഷിച്ച് മടങ്ങാൻ കുടുംബം മിൻഹാജിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പഠനം പൂർത്തിയാക്കണമെന്ന ആഗ്രഹത്തിൽ ഉറച്ചുനിന്നതോടെ പഠനം തുടരാൻ കുടുംബം സമ്മതിക്കുകയായിരുന്നു.

ഡൽഹി െപാലീസ് അതിക്രമത്തിൽ ലൈബ്രറി തകർത്തതിേൻറതടക്കം 2.66 കോടി രൂപയുടെ ബിൽ ജാമിഅ സർവകലാശാല ബുധനാഴ്ച കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയത്തിന് സമർപ്പിച്ചു. 4.75 ലക്ഷം വില വരുന്ന 25 സി.സി ടി.വി കാമറകളും ലൈബ്രറിയിലെ എ.സി യൂനിറ്റുകൾ, ഫർണിച്ചർ, ഇലക്ട്രാണിക് സംവിധാനം തുടങ്ങിയ പൊലീസ് തകർെത്തന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ലൈബ്രറിയിൽ പൊലീസ് നടത്തുന്ന തേർവാഴ്ചയുടെ വിഡിേയാ കഴിഞ്ഞ ദിവസങ്ങളിലായി ജാമിഅ വിദ്യാർഥികൾ പുറത്തുവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCitizenship Amendment ActJamia student
News Summary - minhaj jamia student-india news
Next Story