കശ്മീരിൽ രണ്ടു തീവ്രവാദികളെ വധിച്ചു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ ഷോപിയാൻ ജില്ലയിൽ ഏറ്റുമുട്ടലിനിടെ സുരക്ഷസേന രണ്ടു ത ീവ്രവാദികളെ വധിച്ചു. വെള്ളിയാഴ്ച രാവിലെ ദയിരൂ മേഖലയിൽ പരിശോധന നടത്തുന്നതിന ിടെ സേനാംഗങ്ങൾക്കുനേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.
സൈന്യം തിരിച് ചടിച്ചപ്പോഴാണ് തീവ്രവാദികൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പൂഞ്ച് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിലും അതിർത്തി നിയന്ത്രണ രേഖയിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കുംനേരെ പാകിസ്താൻ സൈന്യം ഷെല്ലാക്രമണം നടത്തി.
ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ജമ്മു-കശ്മീരിലെ അതിർത്തി നിയന്ത്രണ രേഖയിൽ തുടർച്ചയായ 13ാം ദിവസമാണ് പാക് ഷെല്ലാക്രമണം നടന്നത്.
പൊലീസുകാരെ ആക്രമിച്ചവരെ കൊന്നു
ജമ്മു: ജമ്മു-കശ്മീരിലെ കിഷ്ത്വർ ജില്ലയിൽ പൊലീസുകാരനെ കൊലപ്പെടുത്തി തോക്കുകൾ തട്ടിയെടുത്ത രണ്ടു തീവ്രവാദികളെ സുരക്ഷസേന വധിച്ചു.
തിങ്കളാഴ്ചയാണ് രണ്ടു സ്പെഷൽ പൊലീസ് ഓഫിസർമാരെ തീവ്രവാദികൾ മഴു ഉപയോഗിച്ച് ആക്രമിച്ച് തോക്കുകൾ കവർന്ന് കാട്ടിലേക്ക് കടന്നത്. ഗുരുതര പരിക്കേറ്റ മറ്റൊരു പൊലീസുകാരൻ ആശുപത്രിയിലാണ്.
വെള്ളിയാഴ്ചയാണ് സുരക്ഷസേനയും പൊലീസും തീവ്രവാദികളെ കണ്ടെത്തിയത്. ഏറ്റുമുട്ടലിനിടെ തീവ്രവാദികളായ ആഷിഖ് ഹുസൈൻ, ബഷാറത്ത് ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഐ.ജി. മുകേഷ് സിങ് പറഞ്ഞു. ബലാത്സംഗ ക്കേസിൽ പ്രതിയായ ആഷിഖ് ഹുസൈൻ മൂന്നാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.