സ്ഥിരം ഭക്ഷണമില്ല; വലിച്ചെറിഞ്ഞ പഴങ്ങൾ പെറുക്കിയെടുത്ത് കുടിയേറ്റ തൊഴിലാളികൾ
text_fieldsന്യൂഡൽഹി: നഗരങ്ങളിൽ കുടുങ്ങിയ അന്തർസംസഥാന തൊഴിലാളികൾ ലോക്ക്ഡൗൺ നീട്ടിയതോടെ കൂടുതൽ ദുരിതത്തിലായിരിക്കു കയാണ്. തെരുവിൽ കഴിയുന്ന പലരും സംഘടനകൾ നൽകുന്ന ഒരു നേരത്തെ ഭഷണം മാത്രം കഴിച്ചാണ് ജീവൻ നിലനിർത്തുന്നത്. ഡൽഹിയ ിലെ യമുനാ നദിയുടെ തീരത്ത് കഴിയുന്ന തൊഴിലാളികൾ ശ്മശാനത്തിൽ കൂട്ടിയിട്ടിരിക്കുന്ന പഴങ്ങൾ പെറുക്കിയെടുക്കുന്ന ദയനീയമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെയിലത്ത് കൂട്ടിയിട്ടിരിക്കുന്ന വാഴപ്പഴങ്ങളിൽ ചീഞ്ഞുപോകാത്തവ തെരഞ്ഞെടുക്കുത്ത് ഇവർ ബാഗിലാക്കുകയാണ്. വാഴപ്പഴങ്ങൾ പെട്ടെന്ന് ചീഞ്ഞുപോകില്ലെന്നും അതിനാൽ ഒന്നോ രണ്ടോ ദിവസം അത് കഴിച്ച് ജീവൻ നിലനിർത്താമെന്നും അവർ പറയുന്നു.
ഡൽഹിയിലെ പ്രധാന ശ്മശാനമായ നിഗംബോദ് ഘട്ടിൽ അന്തിമ ചടങ്ങുകളുടെ ഭാഗമായി ഉപേക്ഷിച്ച പഴങ്ങളാണ് കുടിയേറ്റ തൊഴിലാളികൾ പെറുക്കി എടുക്കുന്നത്. ‘‘ഞങ്ങൾക്ക് സ്ഥിരം ഭക്ഷണം ലഭിക്കാറില്ല. അതുകൊണ്ടാണ് പഴങ്ങൾ എടുക്കുന്നത്’’- അലഗറിൽ നിന്നുള്ള തൊഴിലാളി പറയുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടപ്പെട്ട നൂറുകണക്കിന് തൊഴിലാളികൾ നോർത്ത് ഡൽഹിയിൽ യമുന തീരത്തും പാലത്തിെൻറ അടിയിലുമായാണ് അഭയം തേടിയിരിക്കുന്നത്. അടുത്തുള്ള ഗുരുദ്വാരയിൽ നിന്ന് നൽകുന്ന ഒരു നേരത്തെ ഭക്ഷണമാണ് ഇവരുടെ ജീവൻ നിലനിർത്തുന്നത്.
കുടിയേറ്റതൊഴിലാളികൾക്ക് പാർപ്പിടവും ഭക്ഷണവും നൽകണമെന്ന് കേന്ദ്രസർക്കാർ നിർദേശമുണ്ടെങ്കിലും ഡൽഹി, മുംബൈ നഗരങ്ങളിൽ ഇവർ ഒഴിഞ്ഞ സ്ഥലങ്ങളിൽ താമസിക്കുന്ന കാഴ്ചയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.