Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിസ് യു മിഗ്; 62...

മിസ് യു മിഗ്; 62 വർഷത്തെ സേവനത്തിനുശേഷം മിഗ്-21 യുദ്ധവിമാനങ്ങൾ കളമൊഴിയുന്നു

text_fields
bookmark_border
മിസ് യു മിഗ്; 62 വർഷത്തെ സേവനത്തിനുശേഷം മിഗ്-21 യുദ്ധവിമാനങ്ങൾ കളമൊഴിയുന്നു
cancel

ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങൾ സെപ്തംബർ 26ന് വിരമിക്കും. 62 വർഷത്തെ സേവനത്തിനിടെ, 1971 ലെ യുദ്ധം, കാർഗിൽ യുദ്ധം, മറ്റ് നിരവധി ദൗത്യങ്ങൾ എന്നിവയിൽ ഇത് നിർണായക പങ്ക് വഹിച്ചു. മിഗിന്റെ സ്ഥാനത്തേക്ക് തേജസ് എൽസിഎ മാർക്ക് 1എ വിമാനങ്ങൾ വരും. ചണ്ഡീഗഡ് എയർബേസിൽ വെച്ചാണ് യുദ്ധവിമാനത്തിന് വിട നൽകുക.

1963 ലാണ് മിഗ്-21 ആദ്യമായി ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തിയത് . ഇന്ത്യയിലെ ആദ്യത്തെ സൂപ്പർസോണിക് ജെറ്റായിരുന്നു, അതായത് ശബ്ദ വേഗ​ത്തേക്കാൾ മുമ്പേ പറക്കാൻ ഇതിന് കഴിയും (സെക്കൻഡിൽ 332 മീറ്റർ).യുദ്ധവിമാനത്തിന്റെ അവസാന രണ്ട് സ്ക്വാഡ്രണുകൾ (36 മിഗ്-21 വിമാനങ്ങൾ) രാജസ്ഥാനിലെ ബിക്കാനീറിലെ നാൽ എയർബേസിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. അവ നമ്പർ 3 സ്ക്വാഡ്രൺ കോബ്രാസ്, നമ്പർ 23 സ്ക്വാഡ്രൺ പാന്തേഴ്‌സ് എന്നിങ്ങനെ അറിയപ്പെടുന്നു.

1965 ലെ ഇന്തോ-പാക് യുദ്ധം, 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധം, 1999 ലെ കാർഗിൽ യുദ്ധം എന്നിവയിൽ മിഗ്-21 ജെറ്റ് നിർണായക പങ്കാണ് വഹിച്ചത്. ഇനി തേജസ് മാർക്ക്1എ യുദ്ധവിമാനങ്ങൾ ഇതിന് പകരമാകും.പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 400 ലധികം മിഗ്-21 വിമാനങ്ങൾ തകർന്നുവീണു. 200 ലധികം പൈലറ്റുമാർ മരിച്ചു. അതുകൊണ്ടാണ് യുദ്ധവിമാനത്തെ ‘പറക്കുന്ന ശവപ്പെട്ടി’ എന്നും ‘വിധവ നിർമാതാവ്’ എന്നും അറിയപ്പെട്ടു.ഇന്ത്യ 900 മിഗ്-21 ജെറ്റുകൾ വാങ്ങി, ഇപ്പോൾ 36 എണ്ണം മാത്രമെ ശേഷിക്കുന്നുള്ളൂ

ഇതിൽ 660 എണ്ണം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) തദ്ദേശീയമായി നിർമിച്ചവയാണ്. റിപ്പോർട്ടുകൾ പ്രകാരം, നിലവിൽ 36 മിഗ്-21 യുദ്ധവിമാനങ്ങൾ മാത്രമേ ഇന്ത്യൻ വ്യോമസേനയിൽ അവശേഷിക്കുന്നുള്ളൂ. പതിറ്റാണ്ടുകളായി അവ മികച്ച സേവനം നൽകി.

2019 ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന ആക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. രണ്ടാഴ്ചക്കു ശേഷം, ഫെബ്രുവരി 26 ന്, ബാലക്കോട്ടിലെ ജെയ്‌ശെ മുഹമ്മദ് ഭീകര ക്യാമ്പിൽ വ്യോമസേന മിറാഷ് ജെറ്റുകൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തി.ഫെബ്രുവരി 27 ന് പാകിസ്താൻ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാൻ ശ്രമിച്ചു. ഈ വ്യോമാക്രമണത്തിൽ വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മിഗ് -21 ബൈസൺ വിമാനവും തകർന്നുവീണു. പാകിസ്താൻ അദ്ദേഹത്തെ ബന്ദിയാക്കിയെങ്കിലും ഇന്ത്യ അദ്ദേഹത്തെ തിരികെ കൊണ്ടുവന്നു.

റഷ്യക്കും ചൈനക്കും ശേഷം മിഗ്-21 വിമാനങ്ങൾ ഉപയോഗിക്കുന്ന മൂന്നാമത്തെ വലിയ കമ്പനിയാണ് ഇന്ത്യ. 1964 ൽ ആദ്യത്തെ സൂപ്പർസോണിക് യുദ്ധവിമാനമായി ഈ വിമാനം വ്യോമസേനയിൽ ഉൾപ്പെടുത്തി. ആദ്യമാദ്യം ജെറ്റുകൾ റഷ്യയിലാണ് നിർമിച്ചത്, പിന്നീട് ഇന്ത്യ വിമാനങ്ങൾ കൂട്ടിച്ചേർക്കാനുള്ള അവകാശവും സാങ്കേതികവിദ്യയും നേടി.

1971 ലെ ഇന്തോ-പാക് യുദ്ധം, 1999 ലെ കാർഗിൽ യുദ്ധം എന്നിവയുൾപ്പെടെ നിരവധി ഇടപെടലുകളിൽ മിഗ്-21 ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1985 ൽ റഷ്യ മിഗിന്റെ ഉൽപാദനം നിർത്തിയെങ്കിലും ഇന്ത്യ അതിന്റെ നവീകരിച്ച വകഭേദങ്ങൾ ഉപയോഗിക്കുന്നത് തുടർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mig 21Military baseIndian airfore
News Summary - MiG-21aircraft Retirement after 62 years of service
Next Story