പട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ വിജയം വളരെകുറഞ്ഞ വോട്ടുകൾക്ക്. എൻ.ഡി.എയും മഹാസഖ്യവും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 0.03 ശതമാനം മാത്രമാണ്.
3.14 കോടി പേരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖെപ്പടുത്തിയത്. ഇതിൽ 1,57,01,226 വോട്ടുകൾ എൻ.ഡി.എക്കും 1,56,88,458 വോട്ടുകൾ മഹാസഖ്യത്തിനും ലഭിച്ചു. ഇരു സഖ്യവും തമ്മിൽ 12,768 വോട്ടുകളുടെ വ്യത്യാസം മാത്രമാണുള്ളത്. അതായത് 0.03 ശതമാനം.
അഞ്ച് വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി, ജെ.ഡി.യു, കോൺഗ്രസ് സഖ്യം എൻ.ഡി.എ സഖ്യത്തേക്കാൾ കൂടുതൽ നേടിയത് 29.6 വോട്ടുകളാണ്. വോട്ടിങ് ശതമാനത്തിെൻറ 7.8 ശതമാനവും.
എൻ.ഡി.എക്ക് 37.26 ശതമാനം വോട്ടുകളും മഹാസഖ്യത്തിന് 37.23 ശതമാനം വോട്ടുകളും ലഭിച്ചു. 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 123 സീറ്റുകളാണ് എൻ.ഡി.എ നേടിയത്. മഹാസഖ്യം 110 സീറ്റുകളും നേടി.