മധ്യപ്രദേശുകാരൻ അലഞ്ഞുതിരിഞ്ഞ് എത്തിയത് പാകിസ്താനിൽ; രണ്ടുവർഷത്തിന് ശേഷം നാടണഞ്ഞു
text_fieldsദാമോ: അനധികൃതമായി പാകിസ്താനിൽ പ്രവേശിച്ച മാനസിക വൈകല്യമുള്ള മധ്യപ്രദേശ് സ്വദേശിയായ 40 കാരന് രണ്ടുവർഷത്തിനൊടുവിൽ മോചനം. 2019 ൽ പാകിസ്താനിലെത്തിയ മധ്യപ്രദേശിലെ ദാമോ ജില്ലയിലെ പതി ഷിഷ്പൂർ ഗ്രാമവാസിയായ ബരേലാൽ ആദിവാസിയാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ നാടണഞ്ഞത്.
നിയമവിരുദ്ധമായി പ്രവേശിച്ചതിന് 2019 നവംബർ 14നാണ് ബരേലാൽ പാകിസ്താനിലെ ബഹവാൽപൂരിൽ പിടിയിലായത്. പാകിസ്താൻ സർക്കാരും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും നടത്തിയ ചർച്ചയെത്തുടർന്നാണ് മോചനം സാധ്യമായത്. പഞ്ചാബിലെ അട്ടാരി അതിർത്തി വഴിയാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് ദാമോ പൊലീസ് സൂപ്രണ്ട് ഡി.ആർ. ടെനിവാർ പറഞ്ഞു. അമൃത്സറിൽ ബരേലാലിനെ സ്വീകരിക്കാൻ ബന്ധു എത്തിയിരുന്നു. ശനിയാഴ്ച ഇരുവരും ജന്മനാട്ടിൽ തിരിച്ചെത്തിയതായും പൊലീസ് അറിയിച്ചു.
അതേസമയം, യാതൊരുവിധ രേഖകളുമില്ലാതെ ബരേലാൽ ആദിവാസി എങ്ങനെയാണ് അന്താരാഷ്ട്ര അതിർത്തി കടന്ന് പാകിസ്താനിലെത്തിയതെന്ന് അറിയില്ലെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.