Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രീയകക്ഷികളെ...

രാഷ്ട്രീയകക്ഷികളെ വിറപ്പിച്ച ടി.എൻ. ശേഷൻ

text_fields
bookmark_border
രാഷ്ട്രീയകക്ഷികളെ വിറപ്പിച്ച ടി.എൻ. ശേഷൻ
cancel
camera_alt????? ?????????????? ??????????????? ???? ?????????????????????

ചെന്നൈ: രാജ്യത്തെ രാഷ്ട്രീയകക്ഷികളെ വിറപ്പിച്ചുനിർത്തിയ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ തിരുനെല്ല ായി നാരായണയ്യർ ശേഷൻ എന്ന ടി.എൻ. ശേഷൻ ഒാർമയായി. ചെന്നൈ ആഴ്വാർപേട്ട അഭിരാമപുരം സെൻറ് മേരീസ് റോഡിലെ 112/169ാം നമ ്പർ വസതിയിലാണ് താമസിച്ചിരുന്നത്. ഒരു വർഷം മുമ്പ് സന്തതസഹചാരിയായ ഭാര്യ ജയയുടെ മരണം മാനസികമായി തളർത്തി. വീ ടിനകത്തും വീൽചെയറിലായിരുന്നു സഞ്ചാരം.
പാലക്കാട് ജില്ലയിലെ തിരുനെല്ലായിയിൽ തമിഴ് ബ്രാഹ്മണ കുടുംബത്തി ലാണ് ശേഷെൻറ ജനനം.


ഫിസിക്സ് ബിരുദധാരിയായ ശേഷൻ മദ്രാസ് ക്രിസ്ത്യൻ കോളജിൽ മൂന്നുവർഷം അധ്യാപകനായ ിരുന്നു. ഹാർവഡ് സർവകലാശാലയിൽനിന്ന് ഫെലോഷിപ്പും നേടിയിരുന്നു.
കേന്ദ്ര-സംസ്ഥാനതലത്തിൽ ഉയർന്ന പദവികൾ അ ലങ്കരിച്ചെങ്കിലും ആദർശങ്ങളിൽനിന്ന് വ്യതിചലിക്കാതെ കർമനിരതനായ ശേഷൻ ഭരണാധികാരികളുടെയും സഹപ്രവർത്തകരുടെയും അപ്രീതി പിടിച്ചുപറ്റി. സർവിസിൽനിന്ന് വിരമിച്ചശേഷം ‘ദേശഭക്ത്’ എന്ന പേരിൽ ട്രസ്റ്റ് രൂപവത്കരിച്ച് സാമൂഹിക സേവനം നടത്തി. ചില സന്നദ്ധ സംഘടനകളുമായി യോജിച്ച് അർബുദരോഗികളെയും സഹായിച്ചുവന്നു.


കാലയളവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന സമയത്ത് പഞ്ചാബ്, ബിഹാർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കിയ ശേഷനെ ഇംപീച്ച് ചെയ്യാനും നീക്കമുണ്ടായി. കമീഷെൻറ സ്വതന്ത്രാധികാരം ഉറപ്പാക്കാൻ അദ്ദേഹം പലപ്പോഴും സുപ്രീംകോടതിയെയും സമീപിച്ചു.

ശേഷെൻറ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ രണ്ടു കമീഷണർമാരെ (എം.എസ്. ഗിൽ, ജി.വി.എസ്. കൃഷ്ണമൂർത്തി) നിയമിച്ചെങ്കിലും കോടതി അദ്ദേഹത്തിെൻറ പരമാധികാരം അംഗീകരിച്ചു. പിന്നീട് ഇതേ സുപ്രീംകോടതി കമീഷനിലെ അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായം മുഖ്യ കമീഷണർ അംഗീകരിക്കണമെന്ന് വിധിച്ചു.
ശേഷെൻറ കാലയളവിലാണ് തെരഞ്ഞെടുപ്പുകൾ അഴിമതിരഹിതമാക്കിയത്. വോട്ടർമാർക്കിടയിൽ ബോധവത്കരണ പരിപാടികൾക്ക് തുടക്കമിട്ടു. ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡ് കൊണ്ടുവന്ന ഇദ്ദേഹം തെരഞ്ഞെടുപ്പ് ചെലവുകൾക്ക് പരിധി നിശ്ചയിച്ചു.

ചുവരെഴുത്തുകളും ഉച്ചഭാഷിണികളും നിരോധിച്ചു. സ്ഥാനാർഥികൾ വരുമാനവിവരങ്ങൾ സമർപ്പിക്കുന്നത് നിർബന്ധമാക്കി. രാജ്യസഭയിൽ തെരഞ്ഞെടുക്കപ്പെടുന്നവർ അവർ ജനിച്ച സംസ്ഥാനത്തുനിന്ന് നാമനിർദേശം ചെയ്യപ്പെടണമെന്ന വ്യവസ്ഥ കൊണ്ടുവന്നു. സർക്കാർ വാഹനങ്ങൾ, ഹെലികോപ്ടറുകൾ, ബംഗ്ലാവുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. മാതൃകാപെരുമാറ്റച്ചട്ടം നടപ്പാക്കി.
കള്ളവോട്ട് തടയാൽ പോളിങ് നടപടികൾ വിഡിയോയിൽ പകർത്തുന്നതും ഇദ്ദേഹത്തിെൻറ കാലത്താണ് ആരംഭിച്ചത്.

ശേഷെൻറ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ അദ്ദേഹത്തിന് നിരവധി ശത്രുക്കളെ സൃഷ്ടിച്ചെങ്കിലും ജനങ്ങൾ അകമഴിഞ്ഞ് വരവേറ്റു. ശത്രുക്കൾ ഇദ്ദേഹത്തിന് ‘അൾശേഷൻ’ തുടങ്ങിയ ഒാമനപ്പേരുകളിട്ടതും ഇൗ കാലഘട്ടത്തിലായിരുന്നു. തെരഞ്ഞെടുപ്പ് കമീഷനെ സ്വതന്ത്ര സ്ഥാപനമായി മാറ്റുന്നതിൽ ശേഷൻ വഹിച്ച പങ്ക് ചെറുതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Articletn seshan
News Summary - Memoir about tn seshan-india news
Next Story