Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെഡിക്കൽ കോഴ: അലഹബാദ്...

മെഡിക്കൽ കോഴ: അലഹബാദ് ഹൈകോടതി ജഡ്ജിയെ മാറ്റിനിർത്താൻ നിർദേശം

text_fields
bookmark_border
മെഡിക്കൽ കോഴ: അലഹബാദ് ഹൈകോടതി ജഡ്ജിയെ മാറ്റിനിർത്താൻ നിർദേശം
cancel

ന്യൂഡൽഹി: വിവാദമായ മെഡിക്കല്‍ കൗൺസിൽ കേസിൽ അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് നാരായൺ ശുക്ലക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ നടപടി. എല്ലാ ജുഡീഷ്യൽ നടപടികളിൽ നിന്നും ജസ്റ്റിസ് ശുക്ലയോട് വിട്ടുനിൽക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശം നല്‍കി. 
ജസ്റ്റിസ് ശുക്ലക്കെതിരെ സുപ്രീംകോടതി നിയമിച്ച ഹൈകോടതി ജഡ്ജിമാരുടെ അന്വേഷണസമിതി സമർപ്പിച്ച റിേപ്പാർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. മെഡിക്കല്‍ കൗൺസിൽ കേസിൽ ജസ്റ്റിസ് ശുക്ലയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. 

ഇദ്ദേഹം ഉൾപ്പെട്ട ബെഞ്ച് 2017 സെപ്റ്റംബർ ഒന്നിന് പുറപ്പെടുവിച്ച വിധിയിൽ സെപ്റ്റംബർ നാലിന് തിരുത്തൽ വരുത്തുകയും  ഇതിെൻറ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ ഒരു മെഡിക്കല്‍ കോളജിന് വിദ്യാർഥിപ്രവേശന അനുമതി നൽകി.

 ടൈപ് ചെയ്ത വിധി ജസ്റ്റിസ് കൈകൊണ്ട് തിരുത്തുകയായിരുന്നുവെന്നും സിക്കിം ഹൈകോടതി ജസ്റ്റിസ് എസ്.കെ. അഗ്നിഹോത്രി, മധ്യപ്രദേശ് ഹൈകോടതി ജസ്റ്റിസ് പി.കെ. ജെയ്സാൽ, മദ്രാസ് ഹൈകോടതി ജസ്റ്റിസ് ഇന്ദിരാബാനർജി എന്നിവരടങ്ങുന്ന അന്വേഷണ സമിതിയുടെ റിപ്പോർട്ടിലുണ്ട്. ജുഡീഷ്യറിയുടെ അന്തസ്സ് ഇടിച്ചുകളഞ്ഞുവെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നാരായണ്‍ ശുക്ലയോട് വിരമിക്കാനോ അല്ലെങ്കില്‍ സ്വയം മാറിനില്‍ക്കാനോ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ അദ്ദേഹം തയാറാവാതെവന്നതോടെയാണ് ചീഫ് ജസ്റ്റിസ് കടുത്ത നടപടിയിേലക്ക് നീങ്ങിയത്. 

സമിതി റിപ്പോർട്ട് സമർപ്പിച്ചതോടെ ശുക്ലക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യുന്നതിന്  സി.ബി.െഎ ചീഫ് ജസ്റ്റിസിെന സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ജുഡീഷ്യൽപദവി നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ സി.ബി.െഎ നേരിട്ട് കേസെടുത്തേക്കും. നേരത്തേ, സി.ബി.െഎ ശുക്ലക്കെതിരെ കേസെടുക്കാൻ തെളിവ് സഹിതം സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയ ചീഫ് ജസ്റ്റിസ് ഹൈകോടതി ജഡ്ജിമാരുടെ സമിതിയെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justiceMedical Scammalayalam newsAlahabad HighcourtJustice SN Sukla
News Summary - Medical Scam: Chief Justice Removed Alahabad Highcourt Judge SN Sukla in Court Procedure -India News
Next Story