മെഡിക്കൽ കമീഷൻ ബിൽ വീണ്ടും പാർലമെൻറിലേക്ക്
text_fieldsന്യൂഡൽഹി: മെഡിക്കൽ കൗൺസിൽ നിയമത്തിനു പകരം കൊണ്ടുവരുന്ന ദേശീയ മെഡിക്കൽ കമീഷൻ ബ ില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. നടപ്പു സമ്മേളനത്തിൽ ബിൽ പാർലമെൻറിൽ അവത രിപ്പിക്കും. കഴിഞ്ഞതവണ ബിൽ ലോക്സഭ പാസാക്കിയതാണ്. എന്നാൽ, രാജ്യസഭയിൽ പാസാക്കാൻ കഴിയാതെ ലാപ്സായ സാഹചര്യത്തിലാണ് പുതിയ ബിൽ. എം.ബി.ബി.എസ് അവസാനവർഷം നാഷനൽ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന പേരിൽ പൊതുപരീക്ഷ നടത്തുന്നതിന് മെഡിക്കൽ കമീഷൻ ബിൽ നിർദേശിക്കുന്നു.
പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിനും ഡോക്ടറായി പ്രാക്ടിസ് ചെയ്യാനുള്ള ലൈസൻസിനും നെക്സ്റ്റ് പാസാകണം. ദേശീയ പ്രവേശന പരീക്ഷയായ നീറ്റിനു പുറമെ പൊതു കൗൺസലിങ്, നെക്സ്റ്റ് എന്നിവ എയിംസ് പോലെ ദേശീയതല ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ബാധകമായിരിക്കും.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് െപാതുനിലവാരത്തിന് വേണ്ടിയാണിതെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കർ മന്ത്രിസഭ യോഗത്തിനു ശേഷം വിശദീകരിച്ചു. നെക്സ്റ്റ് വരുന്നതോടെ പി.ജി കോഴ്സിന് പ്രത്യേക പരീക്ഷ വേണ്ടിവരില്ല. വിദേശത്ത് പഠിക്കുന്ന എം.ബി.ബി.എസ് വിദ്യാർഥികളും ഇന്ത്യയിൽ പ്രാക്ടിസ് ചെയ്യാൻ നെക്സ്റ്റ് എഴുതണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.