സഹോദരനെ ബി.എസ്.പി ഉപാധ്യക്ഷനാക്കി മായാവതി
text_fieldsലഖ്നോ: സഹോദരനെയും മകനെയും പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ നിയമിച്ച് ബി.എസ്. പി അധ്യക്ഷ മായാവതി. സഹോദരൻ ആനന്ദ് കുമാറിനെ ദേശീയ വൈസ് പ്രസിഡൻറായും സഹോദരപു ത്രൻ ആകാശ് ആനന്ദിനെ ദേശീയ കോഒാഡിനേറ്ററായും മായാവതി നിയമിച്ചതായി പാർട്ടിവൃത് തങ്ങൾ അറിയിച്ചു. പാർട്ടിയുടെ ഉന്നത നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മറ്റൊരു ദേശീയ കോഒാഡിനേറ്ററായി രാംജി ഗൗതമിനെയും നിയമിച്ചിട്ടുണ്ട്. ലോക്സഭയിൽ ബി.എസ്.പി കക്ഷി നേതാവായി അംറോഹയിൽനിന്നുള്ള എം.പി ഡാനിഷ് അലിയെയും ചീഫ് വിപ്പായി നാഗിന എം.പി ഗിരീഷ് ചന്ദ്രയെയും യോഗം തെരഞ്ഞെടുത്തു.
തെൻറ ഉപാധ്യക്ഷ പദവിക്കൊപ്പം മകൻ ആകാശ് ആനന്ദിനെ ദേശീയ കോഒാഡിനേറ്ററാക്കിയത് പാർട്ടിയിൽ ആനന്ദ് കുമാറിെൻറ സ്വാധീനം വർധിച്ചുവരുന്നതിന് ഉദാഹരണമായി. 24കാരനായ ആകാശ് ലണ്ടനിൽനിന്ന് എം.ബി.എ പൂർത്തിയാക്കി എത്തിയശേഷം 2017ലാണ് പാർട്ടിയിൽ സജീവമായത്. അതേവർഷം മേയിൽ സഹാറൻപൂരിലേക്ക് മായാവതിയെ അനുഗമിച്ച ആകാശ് സെപ്റ്റംബറിൽ മീറത്തിൽ നടന്ന റാലിയിൽ മായാവതിക്കൊപ്പം സ്റ്റേജ് പങ്കിടുകയും ചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പു വേളയിൽ മായാവതിക്കൊപ്പം പ്രചാരണത്തിൽ സജീവമായ ആകാശ്, പിതൃസഹോദരിയെ തെരഞ്ഞെടുപ്പ് കമീഷൻ 48 മണിക്കൂർ പ്രചാരണത്തിൽനിന്ന് വിലക്കിയപ്പോൾ എസ്.പി നേതാവ് അഖിലേഷ് യാദവിനും ആർ.എൽ.ഡി നേതാവ് അജിത് സിങ്ങിനുമൊപ്പം റാലിയിൽ പ്രസംഗിക്കുകയും ചെയ്തു. സംസ്ഥാനത്തെ 12 അസംബ്ലി മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ പാർട്ടിയെ നേതൃതലത്തിൽ ശക്തിപ്പെടുത്താനുള്ള മായാവതിയുടെ നീക്കങ്ങളുടെ ഭാഗമാണ് അടുത്ത ബന്ധുക്കളെ പ്രധാന സ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നത് എന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.