അധിക ബാഗേജ്; മൗറീഷ്യസ് പ്രസിഡൻറിനെ വാരണാസിയിൽ തടഞ്ഞു
text_fieldsവാരണാസി: ബാഗേജ് കൂടതലായതിനെ തുടർന്ന് മൗറീഷ്യസ് പ്രസിഡൻറ് പൃഥ്വിരാജ് സിങ് രൂപിനെ വാരണാസി വിമാനത്താവ ളത്തിൽ തടഞ്ഞു. ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് ബാഗേജ് കൂടുതലായതിനെ തുടർന്ന് അദ്ദേഹത്തെ തടഞ്ഞത്. ക്ഷേത്ര നഗരത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മൗറീഷ്യൻ പ്രസിഡൻറ് ആറംഗ സംഘത്തോടൊപ്പം എത്തിയത്. വിമാനത്താവള അധികൃതരും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്
അധിക ബാഗേജിനുള്ള ഫീസ് നൽകാതെ കൂടുതൽ ബാഗുകൾ കൊണ്ടു പോകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ ജീവനക്കാരൻ നിലപാടെടുത്തു. ജില്ലാ മജിസ്ട്രേറ്റ് കൗശാൽ രാജ് ഉൾപ്പടെയുള്ളവർ എയർ ഇന്ത്യ ജീവനക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് വിമാനത്താവള അധികൃതർ വ്യോമയാനമന്ത്രി, എയർ ഇന്ത്യ ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിക്കുകയും അധിക ബാഗേജിന് ചാർജ് ഈടാക്കരുതെന്ന് അഭ്യർഥിക്കുകയും ചെയ്തു. അധിക ബാഗേജിന് തുക നൽകണെമന്ന് എയർ ഇന്ത്യ ജീവനക്കാർ ആവശ്യപ്പെട്ടതായും എന്നാൽ, പിന്നീട് മുകളിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്ന് തുക ഈടാക്കാതെ തന്നെ ബാഗേജ് വിട്ടുനൽകിയതായും മാനേജർ ആതിഫ് ഇദ്രിഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.