വിവാഹം സ്നേഹപ്പാലമാക്കി അവർ
text_fieldsസുൽത്താൻപുർ (യു.പി): സാധാരണക്കാരാണവർ, എന്നാൽ, അവരുടെ ചെറിയ ബുദ്ധിയിൽ തോന്നിയത് അത്ര ചെറിയ കാര്യമല്ല. വീട്ടിലൊരു കല്യാണം വന്നപ്പോൾ അവർ അതിനെ അവസരമായി കണ്ടു. സമുദായങ്ങൾക്കിടയിൽ സ്നേഹത്തിെൻറ പാലമായിരുന്നു അവരുടെ ലക്ഷ്യം. അതിനായി അവർ കണ്ട വഴിയാകെട്ട, രണ്ടു രീതിയിൽ വിവാഹ ക്ഷണക്കത്ത് അച്ചടിക്കുക എന്നതും. ഹിന്ദുക്കൾക്ക് അവരുടെ പരമ്പരാഗത രീതിയിൽ. സ്വസമുദായക്കാർക്ക് ആ രീതിയിലും.
ഏപ്രിൽ 29നായിരുന്നു ബാഗ്സരായ് ഗ്രാമവാസി മുഹമ്മദ് സലീമിെൻറ മകൾ ജഹാന ബാനുവും യൂസുഫ് മുഹമ്മദും തമ്മിലുള്ള വിവാഹം. ക്ഷണക്കത്ത് രണ്ടു രീതിയിൽ തയാറാക്കാൻ കുടുംബം കൂട്ടായാണ് തീരുമാനിച്ചതെന്ന് മുഹമ്മദ് സലീമിെൻറ മകൻ ആസാദ് പറഞ്ഞു. 300ഒാളം കാർഡുകൾ മുസ്ലിം അതിഥികളെ ക്ഷണിക്കാനും 130-140 കാർഡുകൾ ഹിന്ദു അതിഥികളെ ക്ഷണിക്കാനുമാണ് ഉപയോഗിച്ചത്. ഇതിൽ ഹിന്ദുക്കൾക്കായി തയാറാക്കിയ കാർഡ്, ഹിന്ദു ദൈവങ്ങളുെട ചിത്രങ്ങളടങ്ങിയ കലണ്ടർ രൂപത്തിലായിരുന്നു. അതോടൊപ്പം പരമ്പരാഗത ഹൈന്ദവ ചിഹ്നങ്ങളായ പൂജാപാത്രവും കുടവും നിലവിളക്കുമെല്ലാം പ്രത്യേകം ചിത്രീകരിക്കുകയും ചെയ്തു.
ഇൗ രീതിയിൽ കാർഡ് തയാറാക്കിയതിനെ സുഹൃത്തുക്കളും ബന്ധുക്കളും വരെൻറ വീട്ടുകാരും പിന്തുണച്ചുവെന്നും ആസാദ് പറഞ്ഞു. ഭാവിയിലും ഇൗ രീതി പിന്തുടരുമോ എന്ന ചോദ്യത്തിന്, അതിൽ ഒരു തെറ്റുമില്ലെന്നും അതിഥികളെ സ്നേഹത്തോടെ സ്വാഗതം ചെയ്യുകയാണ് ലക്ഷ്യമെന്നും ആസാദ് പറഞ്ഞു. ഹിന്ദു-മുസ്ലിം െഎക്യം ഉൗട്ടിയുറപ്പിക്കാൻ ഇതിലൂടെ സാധിച്ചാൽ സന്തോഷമെന്നായിരുന്നു മുഹമ്മദ് സലീമിെൻറ പ്രതികരണം. അവരുടെ ദൈവങ്ങളോട് ആദരവ് കാണിച്ചാൽ അവർ തങ്ങളോടും ആ രീതിയിൽ പെരുമാറുമെന്നും മുഹമ്മദ് സലീം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.