Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമറാത്തി വോട്ട്...

മറാത്തി വോട്ട് എങ്ങോട്ട്

text_fields
bookmark_border
Mumbai-Leaders
cancel
camera_alt1.?????? ????????? 2.????????? ???????????? 3.??????????? ????????? 4.???????? ???????? 5.??????????? ????????, 6.???????????? ??????????

മുംബൈ: തിങ്കളാഴ്ച ‘മുംബൈകർ’ വോട്ടുചെയ്യാൻ ഇറങ്ങുമ്പാൾ മണ്ണി‍െൻറ മക്കളിലാണ് പാർ ട്ടികളുടെ കണ്ണ്. ശിവസേനയോട് വൈകാരിക അടുപ്പം സൂക്ഷിക്കുന്നവരാണ് മറാത്തികളിൽ ഭൂ രിപക്ഷവും. 44.04 ലക്ഷം (35 ശതമാനം) വരുന്ന അവരുടെ വോട്ട് ഇത്തവണ ആരെ രക്ഷിക്കുമെന്ന ചോദ്യമ ാണുയരുന്നത്. ഇത്തവണ മത്സരിക്കുന്നില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും എതിരെ എം.എൻ.എസ് (മഹാരാഷ്ട്ര നവനിർമാൺ സേന) തലവൻ രാജ് താക്കറെ നടത്തിയ പ്രചാരണങ്ങൾ ബി.ജെ.പിക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. മോദി പെരുപ്പിച്ചുകാട്ടിയ അവകാശവാദങ്ങളെ ഒാരോ വേദികളിലും തെളിവുസഹിതം തുറന്നുകാട്ടിയുള്ള രാജി‍െൻറ റാലികൾ ബി.ജെ.പിയെ വിഷമ വൃത്തത്തിലാക്കി. റാലികൾക്ക് വൻ ജനാവലി എത്തിയത് ബി.ജെ.പി, ശിവസേന സഖ്യത്തിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബാൽതാക്കറെയെപോലെ ശൗര്യവും നർമവും ഇടകലർന്ന പ്രസംഗ ശൈലിയും ശരീരഭാഷയും മറാത്തികളെ വൈകാരികമായി രാജിലേക്ക് അടുപ്പിക്കുന്നു.

2009ൽ രാജ് മറാത്തി വോട്ട് ഭിന്നിപ്പിച്ചപ്പോൾ മുംബൈയിലെ ആറു മണ്ഡലങ്ങളും കോൺഗ്രസ്, എൻ.സി.പി സഖ്യം തൂത്തുവാരിയതാണ്. കഴിഞ്ഞ തവണ മോദി തരംഗത്തിലാണ് ആറ് സീറ്റുകളും ബി.ജെ.പി സഖ്യം പിടിച്ചത്. മറാത്തികളും ദലിത്, മുസ്ലിം വിഭാഗങ്ങളുമാണ് ആറു മണ്ഡലങ്ങളിലും നിർണായകം. മുസ്ലിം, ദലിത് വോട്ടു ബാങ്കിൽ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡി വിള്ളൽ വീഴ്ത്തിയാൽ രാജിലൂടെ വരുന്ന മറാത്തി വോട്ടുകളാൽ അത് മറികടക്കാമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. എൻ.സി.പി അധ്യക്ഷൻ ശരദ്പവാറിേൻറതാണ് തന്ത്രം.

കോൺഗ്രസിലെ ഏക്നാഥ് ഗെയിക്വാദും ശിവസേനയുടെ രാഹുൽ ശിവാലയും മത്സരിക്കുന്ന മുംബൈ സൗത്ത് സെൻട്രലിൽ മാത്രമാണ് മറാത്തികൾ തമ്മിൽ പോരടിക്കുന്നത്. മുംബൈ നോർത്തിൽ നടി ഉൗർമിള മതോംഡ്കറെ ഗ്ലാമറിനൊപ്പം മറാത്തി എന്ന ഘടകവും തുണക്കുമെന്ന ഭയം സിറ്റിങ് എം.പിയും എതിരാളിയുമായ ബി.ജെ.പിയിലെ ഗോപാൽ ഷെട്ടിക്കുണ്ട്. രാജി‍െൻറ സഹപാഠിയാണ് ഉൗർമിള. മുംബൈ നോർത്ത് വെസ്റ്റിൽ മുതിർന്ന സേന നേതാവിനോട് മത്സരിക്കുന്ന കോൺഗ്രസിലെ സഞ്ജയ് നിരുപമിന് പക്ഷെ രാജി‍െൻറ പിന്തുണയില്ല. മുംബൈ സൗത്തിൽ സേനയുടെ അരവിന്ദ് സാവന്തിനെ നേരിടുന്ന കോൺഗ്രസ് മുംബൈ അധ്യക്ഷൻ മിലിന്ദ് ദേവ്റ അമ്മ വഴി പാതി മറാത്തിയാണ്.

2014 ൽ വഴിപിരിഞ്ഞ് വല്യേട്ടൻ പട്ടം തട്ടിയെടുത്ത ബി.ജെ.പിയോട് മറാത്തികൾക്കുള്ള ഇനിയും അടങ്ങാത്ത ക്ഷോഭമാണ് മറ്റൊരു പ്രധാന ഘടകം. എല്ലാം മറന്ന് പെട്ടെന്ന് ബി.ജെ.പിയുമായി വീണ്ടും സേന കൈകോർത്തത് ഇന്നും താഴെ തട്ടിലുള്ളവർക്ക് ബോധിച്ചിട്ടില്ല. ഇത് പ്രതികൂലമാകുമെന്ന പേടി ബി.ജെ.പിക്കുണ്ട്. സേനയില്ലാതെ നഗരങ്ങൾ കീഴടക്കാനാകില്ലെന്ന ബി.ജെ.പിയുടെ തിരിച്ചറിവാണ് അവരെ വീണ്ടും ഒപ്പം കൂട്ടാൻ കാരണമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMumbai ElectionLok Sabha Electon 2019
News Summary - Marathy Vote - India News
Next Story