Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊളിക്കാം; മാലിന്യമോ?...

പൊളിക്കാം; മാലിന്യമോ? നാല് ബഹുനില കെട്ടിടങ്ങൾ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യം എന്തുചെയ്യുമെന്ന് ആശങ്ക

text_fields
bookmark_border
പൊളിക്കാം; മാലിന്യമോ? നാല് ബഹുനില കെട്ടിടങ്ങൾ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യം എന്തുചെയ്യുമെന്ന് ആശങ്ക
cancel

കൊച്ചി: നിയമം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി ഉത്ത രവ് ഒടുവിൽ അംഗീകരിച്ച് ദ്രുതനടപടികളുമായി മുന്നോട്ടുപോകുന്ന സർക്കാറിനെ കുഴക് കുന്നത് പൊളിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ. നാല് ബഹുനില കെട്ടിടങ്ങൾ പൊളിക്കുമ്പോ ഴുണ്ടാകുന്ന ടൺ കണക്കിന് മാലിന്യം എന്തുചെയ്യുമെന്നതാണ് പ്രധാന ആശങ്ക.

ഫ്ലാറ്റ് പൊ ളിച്ചാൽ ചതുരശ്ര മീറ്ററിന് 450 കിലോഗ്രാമെന്ന തോതിൽ മാലിന്യം അവശേഷിക്കുമെന്നും ആകെ മാ ലിന്യം 30,000 ടൺ ആയിരിക്കുമെന്നുമാണ് മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട്. ഇവയെല്ലാം തള്ളാൻ രണ ്ടരയേക്കർ സ്ഥലമെങ്കിലും വേണ്ടിവരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജലാശയങ്ങളും മറ് റും ഇല്ലാത്ത സ്ഥലത്താകണം മാലിന്യങ്ങൾ തള്ളേണ്ടത്.
വായു മലിനീകരണവും മറ്റും സൃഷ്ടിക്കാവുന്ന മാലിന്യക്കൂമ്പാരം വലിയ പ്രതിസന്ധിക്കാണ് ഇടയാക്കുക. ഇത് ഉപേക്ഷിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തലും തലവേദനയാവും.
നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാണ് ഒടുവിലത്തെ തീരുമാനം.

നിയന്ത്രിത സ്ഫോടനമാണ് ആദ്യമേ തീരുമാനിച്ചതെങ്കിലും ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങൾ മുന്നിൽകണ്ട് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് പൊളിക്കാൻ വെള്ളിയാഴ്ച ധാരണയിലെത്തിയിരുന്നു. പൊളിക്കാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്ന കമ്പനികളുമാ‍യി സബ് കലക്ടർ നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.
എന്നാൽ, ശനിയാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വീണ്ടും തീരുമാനം പുനഃപരിശോധിക്കുകയും ക്രെയിനുപയോഗിക്കുമ്പോഴുണ്ടാകുന്ന കാലതാമസം പരിഗണിച്ച് സ്ഫോടനത്തിലൂടെതന്നെ പൊളിക്കാമെന്ന ധാരണയിലെത്തുകയുമായിരുന്നു.

‘സെക്രട്ടറിയെ’ ചൊല്ലി ബഹളം

മരട്/കൊച്ചി: ഫ്ലാറ്റുകള്‍ ഒഴിപ്പിക്കൽ നടപടികള്‍ ഞായറാഴ്ച ആരംഭിക്കാനിരിക്കെ, ഭരണസ്തംഭനവും സെക്രട്ടറിയുടെ നിസ്സഹകരണവും മുൻനിർത്തി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഫ്ലാറ്റ് പൊളിക്കാൻ നഗരസഭ സെക്രട്ടറിയുടെ അധിക ചുമതലയേൽപ്പിക്കപ്പെട്ട സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് സ്ഥാനമേറ്റതു മുതലുണ്ടായ ഭരണസ്തംഭനവും ഭാവി നടപടികളും ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. എന്നാൽ, ക്ഷണിച്ചിട്ടും നഗരസഭ സെക്രട്ടറി വരാത്തത് പ്രതിഷേധത്തിനിടയാക്കി. തനിക്ക് പൊളിക്കാനുള്ള ചുമതല മാത്രമേയുള്ളൂവെന്ന് പറഞ്ഞാണ് സബ് കലക്ടർ നഗരസഭയിലെ ൈദനംദിന കാര്യങ്ങളിൽ ഇടപെടാത്തത്. ശനിയാഴ്ചയും വ്യാഴാഴ്ചയും നടന്ന കൗൺസിലുകളിൽ അദ്ദേഹം പങ്കെടുത്തില്ല. ദൈനംദിന നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ ഭരണപ്രതിസന്ധിയുണ്ടെന്ന് കാട്ടി ചെയര്‍പേഴ്‌സൻ മന്ത്രിക്കും ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കും പരാതി നല്‍കി.

പകരം മറ്റാരെയും ചുമതലപ്പെടുത്താത്തതിനെതിരെയാണ് ഭരണപക്ഷത്തിെൻറ വിമർശനം. ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ചെയര്‍പേഴ്‌സൻ മുനിസിപ്പല്‍ എൻജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, ഇത് അജണ്ടയിലുണ്ടോ എന്ന് മുനിസിപ്പല്‍ എൻജിനീയര്‍ ചോദിച്ചതോടെയാണ് ബഹളത്തിന് വഴിവെച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdemolishMarad Flatillegal flats
News Summary - Marad flat issue - Kerala news
Next Story