Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്.എസ് അനുകൂല...

ആർ.എസ്.എസ് അനുകൂല സംഘടനയുടെ സമ്മർദ്ദത്തെ തുടർന്ന് പല സർവകലാശാലകളും 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്ന് ഉപയോഗിക്കുന്നു: റിപ്പോർട്ട്

text_fields
bookmark_border
ആർ.എസ്.എസ് അനുകൂല സംഘടനയുടെ സമ്മർദ്ദത്തെ തുടർന്ന് പല സർവകലാശാലകളും ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കുന്നു: റിപ്പോർട്ട്
cancel

ന്യൂഡൽഹി: ആർ.എസ്.എസ് അനുകൂല സംഘടനയുടെ സമ്മർദ്ദത്തെ തുടർന്ന് നിരവധി സംസ്ഥാന-കേന്ദ്ര സർവകലാശാലകൾ അവരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, ഔദ്യോഗിക കത്തുകൾ, ക്ഷണക്കത്തുകൾ, സൈൻ ബോർഡുകൾ എന്നിവയിൽ 'ഇന്ത്യ' എന്ന വാക്കിന് പകരം 'ഭാരത്' എന്ന് മാറ്റിസ്ഥാപിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തതായി സ്വതന്ത്ര വാർത്ത വെബ്സൈറ്റായ 'ദി വയർ'.

റിപ്പോർട്ടിൽ, ജൂൺ 21-ന് മധ്യപ്രദേശിലെ ജബൽപൂരിലുള്ള റാണി ദുർഗ്ഗാവതി സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കുമെന്നും അവിടെ വിതരണം ചെയ്യുന്ന എല്ലാ ബിരുദ സർട്ടിഫിക്കറ്റുകളിലും 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്ന വാക്കായിരിക്കും ഉണ്ടാവുകയെന്നും വ്യക്തമാക്കുന്നു.

"നാം ഭാരതത്തിലെ ജനങ്ങളാണ്, രാജ്യത്തിന്റെ യഥാർത്ഥ പേര് ഭാരത് എന്നാണ്. ഇന്ത്യ എന്ന പേര് പിന്നീട് വന്നതാണ്," സർവകലാശാല വൈസ് ചാൻസലർ രാജേഷ് കുമാർ വർമ്മ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഹൈന്ദവ മതസംഘടനകളുടെ പിന്തുണയും ഈ നീക്കങ്ങൾക്ക് കരുത്ത് പകരുന്നുണ്ട്. 2025-ൽ പ്രയാഗ്‌രാജിൽ നടന്ന 'ജ്ഞാൻ മഹാകുംഭ്' ചടങ്ങിൽ സർവകലാശാലയുടെ നിർദേശത്തെ ആദരിച്ചിരുന്നതായി വർമ്മ ചൂണ്ടിക്കാട്ടുന്നു.

അന്തരിച്ച ദിന നാഥ് ബത്രയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന, ആർ.എസ്.എസ് ലിങ്കുകളുള്ള 'ശിക്ഷാ സംസ്കൃതി ഉത്താൻ ന്യാസ്' എന്ന സംഘടനയാണ് ഈ പ്രചാരണത്തിന് പിന്നിൽ. ഈ സംഘടനയുടെ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും *'ഇന്ത്യ നഹിൻ ഭാരത്'* ('ഇന്ത്യയല്ല ഭാരതം') എന്ന പുസ്തകത്തിന്റെ രചയിതാവുമായ എം.എൽ. ഗുപ്ത അവകാശപ്പെടുന്നത്, ജി-20 ഉച്ചകോടിയിൽ ഇംഗ്ലീഷിൽ പോലും 'ഭാരത്' എന്ന് ഉപയോഗിച്ചത് രാജ്യത്തിന്റെ മാറിയ ചിന്താഗതിയുടെ സൂചനയാണെന്നാണ്.

എന്നിരുന്നാലും, 'ഇന്ത്യ'ക്ക് പകരം 'ഭാരത്' ഉപയോഗിക്കാനുള്ള ഭാരതീയ ജനതാ പാർട്ടി നയിക്കുന്ന സർക്കാരിന്റെ നീക്കത്തിന് പൂർണ്ണമായ പിന്തുണ ലഭിച്ചിട്ടില്ല. 2023 ലെ ജി-20 സമയത്ത്, രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നുള്ള അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ ദ്രൗപതി മുർമുവിനെ "പ്രസിഡന്റ് ഓഫ് ഭാരത്" എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

'ഇന്ത്യ' മാറ്റി 'ഭാരത്' ആക്കുന്നതിൽ സർവകലാശാലകൾ തമ്മിൽ ഒരു മത്സരപ്രതീതി തന്നെ നിലനിൽക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇൻഡോറിലെ ദേവി അഹല്യ വിശ്വവിദ്യാലയം തങ്ങളാണ് സംസ്ഥാനത്ത് ഇത് ആദ്യം നടപ്പിലാക്കിയതെന്നും മറ്റ് സർവകലാശാലകൾ തങ്ങളെ പിന്തുടരുകയാണെന്നും അവകാശപ്പെട്ടു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സർവകലാശാലകളിൽ ഒരുപോലെ ഈ പ്രവണത ദൃശ്യമാണ്. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള കേന്ദ്ര സർവകലാശാലയായ ഗുരു ഘാസിദാസ് വിശ്വവിദ്യാലയത്തെ ഇതിനൊരു ഉദാഹരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 1(1) പറയുന്നത്, "ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആയിരിക്കും" എന്നാണ്.

എല്ലാ ആവശ്യങ്ങൾക്കും രാജ്യത്തെ 'ഭാരത്' എന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ട് 2016-ൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി തള്ളിക്കൊണ്ട്, സുപ്രിം കോടതി ഇത് വ്യക്തികളുടെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുത്തിരുന്നു. "നിങ്ങൾക്ക് ഭാരത് എന്ന് വിളിക്കണമെങ്കിൽ അങ്ങനെ ചെയ്യാം. മറ്റൊരാൾക്ക് ഇന്ത്യ എന്ന് വിളിക്കാനാണ് താല്പര്യമെങ്കിൽ അങ്ങനെ വിളിക്കട്ടെ," എന്നായിരുന്നു പരമോന്നത കോടതി അന്ന് വ്യക്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian universitiesReportBharatReplaceIndia
News Summary - Many Universities Replace ‘India’ with ‘Bharat’ After Push from RSS-Linked Group: Report
Next Story