ജസീക്ക ലാല്‍ കൊല: മനു ശര്‍മക്ക് മോചനം
text_fieldsന്യൂഡൽഹി: ജസീക്ക ലാല്‍ കൊലക്കേസ് പ്രതി മനു ശര്‍മയെ വിട്ടയച്ചു. തിഹാർ ജയിലിൽ ശിക്ഷയനുഭവിക്കുന്ന ഇയാളെ മറ്റു 18 തടവുകാരോടൊപ്പം തിങ്കളാഴ്ചയാണ് മോചിപ്പിച്ചതായി ഉത്തരവിറങ്ങിയത്. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന വിനോദ് ശർമയുടെ മകനാണ് മനു ശർമ. ’99 ഏപ്രില്‍ 30ന് ഡൽഹിയിൽ നടന്ന പാർട്ടിയിൽ മോഡലായിരുന്ന ജസീക്ക മദ്യം വിളമ്പാൻ വിസമ്മതിച്ചതിെൻറ പേരിൽ വെടിവെച്ചു കൊല്ലുകയായിരുന്നു.
2006 ഫെബ്രുവരി 21ന് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടിരുന്നു. ജനരോഷത്തെത്തുടർന്ന് ഹൈകോടതി വീണ്ടും കേസ് വിചാരണക്കെടുത്തു. 2006 ഡിസംബർ 20ന് ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. 2010ൽ സുപ്രീംകോടതി ശിക്ഷ ശരിവെച്ചു. 2017 മുതൽ തുറന്ന ജയിലിൽ കഴിയുന്ന മനു ശർമ കോവിഡ് പശ്ചാത്തലത്തിൽ ജയിലിന് പുറത്താണുള്ളത്. കേസ് നടത്തിയിരുന്ന ജസീക്കയുടെ സഹോദരി സബ്രീന ലാൽ 2018ൽ മനു ശര്‍മക്ക് മാപ്പുനല്കിയിരുന്നു.
ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് ജയിൽ അവലോകന ബോർഡിെൻറ ശിപാർശ ലെഫ്റ്റനൻറ് ഗവർണർ അംഗീകരിച്ചു. അദ്ദേഹത്തിെൻറ പേരിലുള്ള ട്രസ്റ്റ് അഞ്ഞൂറിലധികം കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നതും അവലോകന ബോർഡ് ചൂണ്ടിക്കാട്ടി. അതേസമയം, ചെയ്ത കുറ്റത്തിെൻറ ശിക്ഷ അയാൾ അനുഭവിച്ചുകഴിഞ്ഞതായി സബ്രീന ലാൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.