Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖട്ടറും ദുഷ്യന്തും...

ഖട്ടറും ദുഷ്യന്തും അധികാരമേറ്റു

text_fields
bookmark_border
Khattar
cancel

ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രിയായി മനോഹർ ലാൽ ഖട്ടർ വീണ്ടും. തിളക്കം കുറഞ്ഞ ജയത്തി ലൂടെ സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്താൻ കഴിഞ്ഞ ബി.ജെ.പി, ജൻനായക് ജനത പാർട് ടിയുടെ (ജെ.ജെ.പി) പിന്തുണ നേടിയാണ് ഇത് സാധ്യമാക്കിയത്. ദീപാവലി ദിനത്തിൽ രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയായി മനോഹർ ലാൽ ഖട്ടറും ഉപമുഖ്യമന്ത്രിയായി ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാലയും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സത്യദേവ് നാരായൺ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്രമന്ത്രി ജെ.പി. നദ്ദ, ഉത്തരഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, ശിരോമണി അകാലിദൾ അധ്യക്ഷൻ പ്രകാശ് സിങ് ബാദൽ, കോൺഗ്രസ് നേതാവ് ഭൂപേന്ദ്ര സിങ് ഹുഡ, പരോളിലിറങ്ങിയ ദുഷ്യന്ത് ചൗതാലയുടെ പിതാവ് അജയ് ചൗതാല തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുത്തു.
രണ്ട് ദിവസത്തിനുള്ളിൽ മന്ത്രിസഭ രൂപവത്കരണമുണ്ടാവും. കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന ബി.ജെ.പി 10 സീറ്റ് നേടിയ ജെ.ജെ.പിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് സർക്കാർ രൂപവത്കരിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനവും രണ്ട് മന്ത്രിസ്ഥാനങ്ങളുമാണ് ജെ.ജെ.പിക്ക് നൽകാൻ ധാരണയായത്. 90 സീറ്റുള്ള ഹരിയാനയിൽ ഭരണ തുടർച്ചക്കായി മിഷൻ 75 ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബി.ജെ.പി 40 സീറ്റിൽ ഒതുങ്ങിയിരുന്നു.
നിലവിൽ ജെ.ജെ.പിയുടെ പത്തും ഏഴു സ്വതന്ത്രന്മാരുമടക്കം 57 എം.എൽ.എമാരുടെ പിന്തുണ ഖട്ടറിനുണ്ട്. അതേസമയം, ബി.ജെ.പി സർക്കാറിനെതിരെ വിമർശിച്ച് തെരെഞ്ഞടുപ്പ് പ്രചാരണം നടത്തിയ ജെ.ജെപി ഒടുവിൽ സർക്കാർ രൂപവത്കരണത്തിന് പിന്തുണ നൽകി സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ചുവെന്ന് കോൺഗ്രസ് നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡ കുറ്റപ്പെടുത്തി.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും എയർഹോസ്റ്റസിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനുമായ ഗോപാൽ കാണ്ഡയുടെ പിന്തുണ വിവാദമായതോടെ ബി.ജെ.പി തള്ളിപ്പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanamanohar lal khattarmalayalam newsindia newsDushyant Chautala
News Summary - Manohar Lal Khattar takes oath as the Chief Minister of Haryana -India News
Next Story