Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി ഗവർണർക്കെതിരെ...

ഡൽഹി ഗവർണർക്കെതിരെ മനീഷ് സിസോദിയയും നിരാഹാര സമരം തുടങ്ങി

text_fields
bookmark_border
ഡൽഹി ഗവർണർക്കെതിരെ മനീഷ് സിസോദിയയും നിരാഹാര സമരം തുടങ്ങി
cancel

ന്യൂഡൽഹി: ലഫ്. ഗവർണർ അനിൽ ബൈജലിെൻറ വസതിയിൽ നടക്കുന്ന കെജ്രിവാളിെൻറ കുത്തിയിരിപ്പ് സമരത്തിൽ ഡൽഹി മന്ത്രി സത്യേന്ദ്ര ജെയിനിനു പിറകെ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഇന്നലെ സത്യേന്ദ്ര ജെയിൻ നിരാഹാരം തുടങ്ങിയിരുന്നു. സിസോദിയ നിരാഹാര സമരം തുടങ്ങുന്നതായി ഇന്ന് രാവിെല ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 

ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന െഎ.എ.എസുകാർക്കെതിരെ നടപടിയെടുക്കുന്നതടക്കമുള്ള ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരമിരിക്കുമെന്നാണ് കെജ്രിവാളും മന്ത്രിമാരും വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സമരം മൂന്നാം ദിനത്തിലേക്ക് കടന്നിട്ടും ലഫ്. ഗവർണർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ലഫ്. ഗവർണർ കേന്ദ്രത്തിെൻറ പാവയാവുകയാണെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ അദ്ദേഹത്തിെൻറ വസതി വിട്ടുപോകില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി. 

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദ്ര ജെയിൻ, ഗോപാൽ റായ് എന്നിവരാണ് കെജ്രിവാളിെനാപ്പമുള്ളത്. സമരം ശക്തമാക്കുന്നതിെൻറ ഭാഗമായി ഇന്ന് ലഫ്. ഗവർണറുടെ വസതിയിലേക്ക് ആം ആദ്മി പാർട്ടി മാർച്ച് നടത്താനും തീരുമാനിച്ചു. അതേസമയം, സംസ്ഥാന സർക്കാറിനെതിരെ ട്വിറ്ററിൽ ഹാഷ് ടാഗ് കാമ്പയിനുമായി െഎ.എ.എസ് ബോഡി രംഗത്തെത്തി. 

ഞങ്ങൾ ജോലിയിലാണ് സമരത്തിലല്ല. സമരം ചെയ്യുകയാണെങ്കിൽ ബജറ്റ് അടക്കം എങ്ങെനയാണ് തയാറാക്കിയത്. എന്നാൽ, മന്ത്രിമാരിൽനിന്നും മറ്റും തങ്ങൾ നിരന്തരം ഭീഷണിയും മറ്റ് അതിക്രമവും നേരിട്ടുകൊണ്ടിരിക്കുകയാണെന്നും െഎ.എ.എസ് ബോഡി ആരോപിച്ചു. 

തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് മന്ത്രിമാരോടൊപ്പം കെജ്രിവാൾ ലഫ്. ഗവർണറുടെ വസതിയിലെത്തി മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ച് കത്തു നൽകിയത്. തുടർന്ന് വെയ്റ്റിങ് റൂമിലേക്ക് മാറി കുത്തിയിരിപ്പ് സമരം തുടങ്ങുകയായിരുന്നു. നാലു മാസമായി സർക്കാറുമായി നിസ്സഹകരണം തുടരുന്ന െഎ.എ.എസ് ഉദ്യോഗസ്ഥരോട് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടുക, സമരം തുടരുന്നവർക്കെതിരെ നടപടിയെടുക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കുന്ന പദ്ധതിക്ക് അനുവാദം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalmalayalam newsLT Governors HouseInfinite Strike
News Summary - Manish Sisodia Begins Indefinite Fast -India News
Next Story