ബുലന്ദ്ശഹർ: സുബോധ് കുമാറിനെ വെടിവെച്ചയാളെ അറസ്റ്റ് ചെയ്തു
text_fieldsബുലന്ദ്ശഹർ: ഉത്തർപ്രദേശിെല ബുലന്ദ്ശഹറിൽ പശുവിനെ കൊന്നുവെന്നാരോപിച്ച് നടന്ന കലാപത്തിനിടെ മരിച്ച ഇൻസ ്െപക്ടർ സുേബാധ് കുമാർ സിങ്ങിനെ വെടിവെച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത് നാട്ട് എന്നയാളാണ് പൊലീസിെൻറ പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോെട ബുലന്ദ്ശഹർ- നോയിഡ അതിർത്തിയിൽ നിന്നാണ് അറസ്റ്റ് നടന്നത്.
താനാണ് സുബോധ് കുമാർ സിങ്ങിനെ വെടിവെച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി യു.പി പൊലീസ് അറിയിച്ചു. ഇയാെള ചോദ്യം ചെയ്യുകയാണ്. ബുലന്ദ്ശഹർ കലാപത്തെ കുറിച്ച് കടുതൽ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.
സുബോധ് കുമാറിെൻറ സർവീസ് റിവോൾവർ മോഷ്ടിച്ച വ്യക്തിയെയും തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. ബുലന്ദ്ശഹർ സ്വദേശിയായ ജോണിയെയാണ് സംശയമുള്ളത്. കലാപത്തിെൻറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് രണ്ട് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.