മാസ്ക് ധരിച്ചില്ല; കൊൽക്കത്തയിൽ ഭിന്നശേഷിക്കാരൻ മകനെ പിതാവ് കൊലപ്പെടുത്തി
text_fieldsകൊൽക്കത്ത: വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മകൻ മാസ്ക് ധരിക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് കൊലപ്പെടുത്തി. വടക്കൻ കൊൽക്കത്തയിൽ ശനിയാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു സംഭ വം. 78കാരനായ ബൻഷിധർ മല്ലിക് ആണ് മകൻ സിർഷെന്ദു മല്ലിക്കിനെ(45) തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകത്തെ തുടർന്ന് രാത്രി ഏഴു മണിയോടെ ഇയാൾ ശ്യാംപുകുർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ബൻഷിധർ മല്ലികും മകനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്നും ഇരുവരും സ്ഥിരമായി തർക്കത്തിൽ ഏർപ്പെടാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇടക്കിടെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോകുന്ന മകനോട് പിതാവ് മാസ്ക് ധരിക്കാൻ ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാൽ ഇത് അനുസരിക്കാൻ മകൻ തയാറല്ലായിരുന്നു. ഈ വിഷയത്തിൽ ശനിയാഴ്ചയും ഇരുവരും തർക്കത്തിലേർപ്പെടുകയും കോപാകുലനായ പിതാവ് മകനെ കൊലപ്പെടുത്തുകയുമായിരുന്നു.
പശ്ചിമ ബംഗാളിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ മാർച്ച് 12ന് ഉത്തരവിട്ടിരുന്നു. പലർക്കും കോവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ നിരവധി സ്ഥലങ്ങൾ റെഡ് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.