സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയശേഷം പിഞ്ചുകുഞ്ഞിെൻറ കൈകാലുകൾ അറുത്തുമാറ്റി
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ സഹോദരനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയശേഷം ഒരു വയസായ കുഞ്ഞിെൻറ കൈകാലുകൾ അറുത്തുമാറ്റി. ഉത്തർപ്രദേശിലെ ബാദോഹി ജില്ലയിലാണ് സംഭവം.
42കാരനായ ജമീൽ, 38കാരിയായ റൂബി എന്നിവരാണ് മരിച്ചത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് ഇരുവരും മരിച്ചിരുന്നു. കൈകാലുകൾ മുറിഞ്ഞുപോയ കുഞ്ഞ് ജീവനുവേണ്ടി മല്ലിടുകയാണെന്ന് പൊലീസ് പറഞ്ഞു.
കാജിയാന സ്വദേശിയായ നൗഷാദാണ് കൊലപാതകത്തിന് പിന്നിൽ. കശാപ്പുകാരനാണ് നൗഷാദ്. ഞായറാഴ്ച വൈകിട്ട് ജമീലിെൻറ വീട്ടിലെത്തിയ നൗഷാദും സഹോദരനും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നു. തുടർന്ന് നൗഷാദ് സഹോദരനെയും ഭാര്യയെയും കശാപ്പിന് ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദമ്പതികളെ കൊലപ്പെടുത്തിയതിന് ശേഷം ഇവരുടെ ഒരു വയസായ കുഞ്ഞിെൻറ കൈകാലുകൾ അറുത്തുമാറ്റി.
കൊലപാതകത്തിന് ശേഷം നൗഷാദ് ഒളിവിലാണ്. നൗഷാദിെൻറ അമ്മയെയും കൊണ്ടുപോയതായും ഇരുവരെയും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

