Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമൂസ വിത് ചട്നി,...

സമൂസ വിത് ചട്നി, രസഗുള, മദ്യം; യു.പിയിൽ കോവിഡ് ഹെൽപ് ലൈനിൽ വരുന്ന ലിസ്റ്റ് നീളും

text_fields
bookmark_border
samosa.jpg
cancel

ലഖ്നോ: കോവിഡ് 19െൻറ പശ്ചാത്തലത്തിലുള്ള കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗണിൽ വീട്ടിലിരിക്കുന്ന ജനങ ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ ഒരുങ്ങിയ യു.പി പൊലീസ് പുലിവാലുപിടിച്ച മട്ടാണ്. കാര്യം മറ്റൊന ്നുമല്ല, ജനങ്ങളുടെ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള കൊവിഡ് ഹെല്‍പ് ലൈന്‍ നമ്പറില്‍ ഇപ്പോൾ വരുന്ന കോളുകളാണ് അവ ർക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

ഹെൽപ്പ് ലൈനിൽ അടിയന്തര സഹായങ്ങൾക്ക് വിളിക്കുന്നവർക്കൊപ്പം ചൂ ട് സമൂസ, രസഗുള, പിസ്സ, പാൻ എന്നിവ ആവശ്യപ്പെട്ടുകൊണ്ടുള്ള കോളുകളും നിരന്തരം വരുന്നുണ്ടെന്ന് അവർ പറയുന്നു. അടച്ചുപൂട്ടലിെൻറ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ബോറടിച്ച് ചിലർ നടത്തുന്ന തമാശക്ക് തക്കതായ ശിക്ഷയും െപാലീസ് നൽകിത്തുടങ്ങിയിട്ടുണ്ട്.

രാംപൂരില്‍ താമസിക്കുന്ന യുവാവ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ആവശ്യപ്പെട്ടത് സമൂസയും ചട്നിയുമാണ്. അധികൃതര്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം വിളിക്കാവുന്ന നമ്പറാണിതെന്ന് പരമാവധി പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചുവെങ്കിലും യുവാവ് നിരവധി തവണ വിളിച്ചുകൊണ്ടിരുന്നു. ഇതോടെ സമൂസ വീട്ടിലെത്തിച്ച പൊലീസ് ഇയാളോട് സമീപത്തെ ഓട വൃത്തിയാക്കാനും ആവശ്യപ്പെട്ടു. റാംപുർ ജില്ലാ മജിസ്‌ട്രേറ്റ് ആഞ്ജനേയ കുമാറിെൻറ ഉത്തരവ് പ്രകാരമായിരുന്നു നടപടി. ലോക്ക്ഡൗണ്‍ സമയത്ത് ഉദ്യോഗസ്ഥരെ ശല്യപ്പെടുത്തിയതിനാണ് നടപടിയെന്ന് അദ്ദേഹം അറിയിച്ചു.

സമൂസക്ക് പിന്നാലെ എത്തിയത് പിസ്സയും പാനുമൊക്കെ ആവശ്യപ്പെട്ടുള്ള കോളുകളാണെന്നും യു.പി പൊലീസ് പറയുന്നു. ‘‘തെൻറ മദ്യത്തിെൻറ ക്വോട്ട ലഭിച്ചില്ലെന്നും അതുകൊണ്ട് ശരീരം പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും പറഞ്ഞ് ഒരാൾ വിളിച്ചു. അയാൾക്ക് മദ്യം എത്തിച്ചുകൊടുക്കണമത്രേ.. എത്രയും പെട്ടന്ന് ഡോക്ടറെ കാണാനാണ് ഞങ്ങൾ നിർദേശം നൽകിയത്. റോഡ് വൃത്തിയാക്കാനും ഒാട വൃത്തിയാക്കാനുമൊക്കെ പറഞ്ഞാണ് ഇപ്പോൾ ഇത്തരം ശല്യക്കാരെ ശിക്ഷിക്കുന്നത്. മറ്റുള്ളവരും പിന്തുടരാതിരിക്കാനാണ് ഇത്തരം നടപടി’’ - പൊലീസ് പറയുന്നു.

രസഗുള വേണം

പൊലീസിനെ ആവശ്യം പറഞ്ഞ് വിളിക്കുന്നത് യുവാക്കൾ മാത്രമാണെന്ന് കരുതുന്നവരുണ്ടെങ്കിൽ അവർക്ക് തെറ്റി. എത്രയും പെട്ടന്ന് ആറ് രസഗുളകൾ വേണമെന്ന് പറഞ്ഞ് വിളിച്ചത് ഒരു വൃദ്ധൻ. എന്നാൽ അയാൾ രസഗുള ചോദിച്ചത് കാര്യമായിട്ടായിരുന്നു. വീട്ടിൽ തനിച്ച് താമസിക്കുന്ന ഇയാൾക്ക് കുറഞ്ഞ ഷുഗർ കാരണമുണ്ടാകുന്ന ഹൈപോഗ്ലൈസീമിയ ആയിരുന്നു. രസഗുള തിന്നതോടെ അയാൾ പതുക്കെ നോർമലായി. സ്റ്റേഷൻ ഹൗസ് ഒാഫീസറായ സന്തോഷ് സിങ് പറഞ്ഞു.

അത്യാവശ്യ കാര്യങ്ങൾക്കും വൈദ്യസഹായത്തിനും നിരവധി പേരാണ് വിളിക്കുന്നതെന്നും എന്നാൽ ചിലരുടെ പറ്റിക്കൽ കോളുകൾ വലിയ ബുദ്ധിമുട്ടാണ് പൊലീസ് ഡിപ്പാർട്ട്മെൻറിനുണ്ടാക്കുന്നതെന്നും പൊലീസുകാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP policecovid helplineUttar Pradesh
News Summary - UP man calls COVID-19 helpline asking for samosas-india news
Next Story