പിറന്നാൾ ആഘോഷത്തിനിടെ കൊലപാതകം: മുഖ്യപ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി യു.പി പൊലീസ്
text_fieldsലഖ്നൊ: ബുലന്ദ്ഷഹറിൽ പിറന്നാൾ ആഘോഷത്തിനിടെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി യു.പി പൊലീസ്. 33 കാരനായ ജീതു സൈനി ആണ് കൊപ്പെട്ടത്. സൈനിയെ കണ്ടെത്തുന്നവർക്ക് 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയുള്ള ഖുർജ പൊലീസ് സ്റ്റേഷൻ പരിധിയിൽ സംയുക്ത പൊലീസ് സംഘവുമായുള്ള ഏറ്റുമുട്ടലിൽ സൈനി വെടിയേറ്റ് മരിച്ചുവെന്നാണ് ഓദ്യോഗിക വിശദീകരണം. പുലർച്ചെ അഞ്ചിന് വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറിൽ എത്തിയ രണ്ട് പ്രതികളെ തടയാൻ പൊലീസ് ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് പൊലീസ് പറയുന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ വെടിയുതിർക്കുകയായിരുന്നുവെന്നും സ്വയം പ്രതിരോധത്തിനായി പൊലീസ് സംഘം തിരിച്ചടിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. സൈനിക്ക് മൂന്ന് വെടിയേറ്റു, അതേസമയം സൈനിയുടെ കൂട്ടാളി ഇരുട്ടിൽ രക്ഷപ്പെട്ടു.
ഏറ്റുമുട്ടലിൽ രണ്ട് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ മുഹമ്മദ് അസ് ലം, ഹെഡ് കോൺസ്റ്റബിൾ മോഹിത് മാലിക് എന്നിവർക്കാണ് പരിക്കേറ്റത്.
“വാഹന പരിശോധനയ്ക്കിടെ, ഒരു സ്കൂട്ടറിലെത്തിയ രണ്ട് പ്രതികളോട് നിർത്താൻ ആവശ്യപ്പെട്ടു. അവർ രക്ഷപ്പെടാൻ ശ്രമിച്ചു, പോലീസ് സംഘത്തിന് നേരെ വെടിയുതിർത്തു, ഇത് പ്രതികാര നടപടിക്ക് നിർബന്ധിതരായി,” ബുലന്ദ്ഷഹർ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ദിനേശ് കുമാർ സിംഗ് പറഞ്ഞു.
ഏപ്രിൽ 25നാണ് ബർത്ത് പാർട്ടിക്കിടെ ജിമ്മിൽ നടന്ന മൂന്ന് കൊലപാതകങ്ങൾ നടന്നത്. മനീഷ് സൈനി (30), അനന്തരവൻ ആകാശ് (19), ബന്ധു അമർദീപ് സൈനി (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ജീതുവിന്റെ മുഖത്ത് കേക്ക് ഒഴിച്ചതിനെ തുടർന്നുണ്ടായ ചെറിയ തർക്കത്തിന് ശേഷമാണ് അക്രമം ആരംഭിച്ചത്. ഇത് തർക്കത്തിലേക്ക് നയിച്ചതായും അത് പെട്ടെന്ന് വഷളാകുകയും ചെയ്തു. തുടർന്ന് ജീതുവും കൂട്ടാളികളും വെടിയുതിർക്കുകയായിരുന്നുവെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

