Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് കമീഷനിലിരിക്കുന്നത് ആർ.എസ്.എസുകാർ; ഭയമില്ലെന്ന് മമത

text_fields
bookmark_border
mamatha
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനിലിരിക്കുന്നത് ആർ.എസ്.എസുകാരെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന ിക്ക് കമീഷനെ ഭയമില്ല. കമീഷൻ ബി.ജെ.പിയുടെയും മോദിയുടെയും കളിപ്പാവയാണെന്നും മമത ബാനർജി കുറ്റപ്പെടുത്തി. തെരഞ് ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കാനുള്ള കമീഷൻെറ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അവർ. 1992ൽ ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് ഉണ്ടായത് പോലെയുള്ള അക്രമസംഭവങ്ങളാണ് അമിത് ഷായുടെ റാലിയിലുണ്ടായതെന്നും മമത പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷൻ നടപടി ഭരണഘടനാ വിരുദ്ധവും അധാർമികവുമാണ്. പശ്ചിമബംഗാളിൽ പ്രശ്നങ്ങളുണ്ടാക്കിയത് ബി.ജെ.പിയാണ്. ഈശ്വര ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ ബി.ജെ.പി പ്രവർത്തകർ തകർത്തിട്ടും ഇക്കാര്യത്തിൽ പ്രതികരിക്കാൻ മോദി തയാറായിട്ടില്ലെന്നും മമത പറഞ്ഞു.

നാളെ മോദിക്ക് ബംഗാളിൽ രണ്ട് റാലികളുണ്ട്. ഇതിന് ശേഷമാണ് കമീഷൻ പ്രചാരണം അവസാനിപ്പിക്കാൻ നിർദേശിച്ചിരുക്കുന്നത്. ത്രിപുരയോ ബീഹാറോ കശ്മീരോ േപാലെ പ്രശ്നബാധിത പ്രദേശമല്ല ബംഗാളെന്നും മമത പറഞ്ഞു. നേരത്തെ ഭരണഘടനയിലെ 324ാം വകുപ്പ് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ പശ്ചിമബംഗാളിലെ പ്രചാരണം വെട്ടിച്ചുരുക്കിയത്. നാളെ രാത്രി 10 മണിയോടെ പ്രചാരണം അവസാനിപ്പിക്കണമെന്നായിരുന്നു കമീഷൻ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamatha banarjielection commisionmalayalam news2019 Loksabha elections
News Summary - Mamatha on election commision-Kerala news
Next Story