മമത കുർത്തയും മധുരപലഹാരങ്ങളും സമ്മാനിക്കാറുണ്ട് -മോദി
text_fieldsന്യൂഡൽഹി: അഞ്ചാണ്ട് പ്രധാനമന്ത്രിക്കസേരയിലിരുന്ന നരേന്ദ്ര മോദി ഒരുവട്ടംപോലു ം വാർത്തസമ്മേളനം വിളിച്ചിട്ടേയില്ല. പറയാൻമാത്രം ഒന്നും ചെയ്തിട്ടിെല്ലന്ന് വി മർശകർ ആവർത്തിക്കുേമ്പാഴും ആ കാണാവ്രതംമുടക്കാൻ മോദി കൂട്ടാക്കിയതേ ഇല്ല. രാഷ്ട ്രീയം പറയുകയേ ഇല്ല എന്ന ഉറപ്പിൽ ബോളിവുഡ് നടൻ അക്ഷയ്കുമാറിന് മുന്നിൽ ഇരുന്നു. ര ണ്ടുപേരും നടന്നു. അഭിമുഖത്തിനിടെ മോദി തെൻറ സ്വകാര്യ ജീവിതം തുറന്നിട്ടു.
കുപ്പ ായം തന്നീടും... ദീദി
മോദിക്ക് ആണ്ടിൽ രണ്ട് കുപ്പായംവീതം നൽകുന്നൊരാൾ ഇന്ത്യൻ രാ ഷ്ട്രീയത്തിൽ പ്രതിപക്ഷ മുൻനിരയിലുണ്ട്. മൂന്നുഘട്ടം പിന്നിട്ട തെരഞ്ഞെടുപ്പ് പ്ര ചാരണ കാലത്ത് ബി.ജെ.പിയെ പശ്ചിമബംഗാളിൽ വിലസാൻ പോയിട്ട് അനങ്ങാൻപോലും വിടാത്ത സാക്ഷാൽ മമത ബാനർജിയാണ് കുപ്പായരാഷ്ട്രതന്ത്രം പയറ്റുന്നതെന്ന് മോദി തുറന്നുപറഞ്ഞു. അവർതന്നെ വാങ്ങിയാണ് ഇത് കൊടുത്തയക്കുന്നത്. ഇത് തുറന്നുപറയുന്നത് കിട്ടാനുള്ള രണ്ട് വോട്ട് കുറക്കുമെന്ന് അറിയാം. കുപ്പായത്തിൽ തീർന്നെന്ന് കരുതിയെങ്കിൽ തെറ്റി. മമതയുടെ മധുരപ്പലഹാരെപ്പാതി ആണ്ടും സംക്രാന്തിയും തെറ്റാതെ മോദിയെ തേടി എത്താറുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തനിക്ക് ബംഗാൾ മധുരപ്പലഹാരങ്ങൾ പതിവായി അയക്കാറുണ്ട്. അത് അറിഞ്ഞാണ് ദീദിയും മധുരപ്പലഹാരം സമ്മാനിച്ചു തുടങ്ങിയത്..
ഇത്തിരി കിടന്നുറങ്ങൂ
കാണുേമ്പാഴെല്ലാം ഒബാമ പറയുന്ന ഒരു കാര്യമുണ്ട്. ഇത്തിരി കിടന്നുറങ്ങുകയൊക്കെ വേണം. മുന്‍ അമേരിക്കന്‍ പ്രസിഡൻറ് ഒബാമെയ കണ്ടുമുട്ടിയപ്പോഴത്തെ ആദ്യസംഭാഷണം അക്ഷയ്കുമാറിനോട് വെളിപ്പെടുത്തുകയായിരുന്നു മോദി. ദിവസത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രം ഉറങ്ങുന്ന തെൻറ ശീലം ഒബാമക്ക് എന്നും അത്ഭുതമായിരുന്നെന്ന് മോദി സ്മരിക്കുന്നു. ‘‘മൂന്നോ നാലോ മണിക്കൂർ മാത്രം ഉറങ്ങിയാൽ തനിക്ക് ധാരാളം’’ -അദ്ദേഹം പറഞ്ഞു.
കളയല്ലെ ഉണ്ണീ നേരം...
തനിക്കൊപ്പം സമയം വെറുതെ ചെലവഴിക്കുന്നത് എന്തിനെന്ന് അമ്മ ഇടക്കിടെ ചോദിക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങൾക്കൊപ്പം ജീവിതത്തിൽ വളരെക്കുറച്ച് നേരമേ ചെലവിട്ടുള്ളൂ. വളരെ ചെറുപ്പത്തിൽതന്നെ കുടുംബം വിട്ടു. മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇപ്പോഴും തെൻറ വ്യക്തിപരമായ ചെലവുകള്‍ സര്‍ക്കാര്‍ വഹിച്ചിട്ടില്ല. അമ്മ തനിക്ക് ഇപ്പോഴും പണം തരാറുണ്ട്. അമ്മ എന്നില്‍നിന്ന് ഒന്നും ആഗ്രഹിക്കുന്നില്ല. എം.എൽ.എ ആയശേഷമാണ് താൻ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതുതന്നെ. നുണ പറഞ്ഞ് ദീര്‍ഘകാലത്തേക്ക് ജനങ്ങളുടെ മതിപ്പുനേടാന്‍ സാധിക്കില്ല -അദ്ദേഹം പറഞ്ഞു.
കോപമോ...ആർക്ക്...
മറ്റുള്ളവരോട് ഒരിക്കലും ദേഷ്യപ്പെടാത്ത ആളാണ് താന്‍. തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരോട് ദേഷ്യം പ്രകടിപ്പിക്കാനുള്ള കാരണം ഉണ്ടായിട്ടില്ല. ജോലിയിൽ കര്‍ക്കശക്കാരനാണ്. എന്നാൽ, ദേഷ്യക്കാരനല്ല. ആർക്കും അവിശ്വാസം തോന്നാത്തവിധം പുഞ്ചിരിയോടെ മോദി പറഞ്ഞുനിർത്തി. വളച്ചൊടിക്കലുകാരെക്കൊണ്ട് പൊറുതിമുട്ടിയ കാര്യമാണ് മോദി പിന്നീട് പറഞ്ഞത്. താന്‍ തമാശകള്‍ പറയുന്ന ആളാണ്.
എന്നാല്‍, ഇപ്പോള്‍ സംസാരത്തിനിടെ തമാശ പറയാേറ ഇല്ല. കാരണം, അത് എളുപ്പത്തില്‍ വളച്ചൊടിക്കപ്പെടാം. തന്നെക്കുറിച്ചുള്ള ട്രോളുകള്‍ ആസ്വദിക്കാറുണ്ട്. ഏതെങ്കിലും കാര്യത്തിനായി സമയവും ശ്രദ്ധയും നീക്കിവെച്ചാല്‍ ആര്‍ക്കും തന്നെ പിന്തിരിപ്പിക്കാനാകില്ല. സ്ഥിരമായി നീന്താറുണ്ട്, യോഗ ചെയ്യാറുണ്ട്. പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും വിചാരിച്ചിട്ടേ ഇല്ല. തെൻറപോലുള്ള പശ്ചാത്തലത്തില്‍നിന്നു വരുന്നവര്‍ക്ക് അത്തരം സ്വപ്നങ്ങള്‍ അസാധ്യമായിരുന്നു. 1962ലെ യുദ്ധത്തിനായി പട്ടാളക്കാര്‍ തീവണ്ടിയില്‍ കയറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആ പട്ടാളക്കാരുടെ ത്യാഗം വലിയ പ്രചോദനമായി. ഒരു പട്ടാളക്കാരനാകാന്‍ ആഗ്രഹിച്ചിരുന്നു -മോദി അഭിമുഖത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.