ബി.ജെ.പി നേതാവുമായി കൂടിക്കാഴ്ച; തൃണമുൽ എം.എൽ.എക്കെതിരെ നടപടിയുമായി മമത
text_fieldsകൊൽക്കത്ത: ബി.ജെ.പി നേതാവ് മുകുൾ റോയിയുമായി കൂടിക്കാഴ്ച നടത്തിയ എം.എൽ.എക്കെതിരെ നടപടിയുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുതിർന്ന മന്ത്രിമാരോടും കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിമിനോടുമാണ് എം.എൽ.എക്കെതിെ ര അച്ചടക്ക നടപടി സ്വീകരിക്കുന്നത് പരിശോധിക്കാൻ ശിപാർശ ചെയ്തത്.
തൃണമൂൽ കോൺഗ്രസ് എം.എൽ.എ സബ്യസാചി ദത്തയും മുകുൾ റോയിയുമാണ് കഴിഞ്ഞ ദിവസം മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തിയത്. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി എം.എൽ.എ ബി.ജെ.പിക്കൊപ്പം പോകുമെന്ന അഭ്യൂഹവും ഇതോടൊപ്പം ശക്തിപ്പെട്ടിരുന്നു.
എല്ലാ എം.എൽ.എമാരുടെയും യോഗം വിളിക്കണമെന്ന് കൊൽക്കത്ത മേയറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ദത്തക്കെതിരായ നടപടി ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചത്.
ബി.ജെ.പി ഒരു ദേശീയ പാർട്ടിയാണ്. അവർക്ക് പണമുണ്ട്. എന്നാൽ നേതാക്കളില്ല. അതുകൊണ്ട് എല്ലായിടത്തും ചെന്ന് നിങ്ങൾ ഞങ്ങളുടെ സ്ഥാനാർഥിയാകുമോ എന്ന് യാചിക്കുകയാണ്. ഇപ്പോഴുണ്ടായ കൂടിക്കാഴ്ച വ്യക്തിപരമാണ്. കൂടുതൽ കാര്യങ്ങൾ കാത്തിരുന്ന് അറിയാമെന്നും കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
