സഖ്യം ശക്തമാക്കാൻ നായിഡു-മമത കൂടിക്കാഴ്ച
text_fieldsകൊൽക്കത്ത: തെരഞ്ഞെടുപ്പിൽ രണ്ടുഘട്ടം വോെട്ടടുപ്പ് ശേഷിക്കെ പ്രതിപക്ഷ മഹാസഖ്യ ത്തിനായി അണിയറനീക്കം സജീവം. ബി.െജ.പി വിരുദ്ധ മുന്നണികളുടെ കൂട്ടായ്മ ശക്തിപ്പെടു ത്താൻ നേതൃത്വം നൽകുന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി നേതാവുമാ യ എൻ. ചന്ദ്രബാബു നായിഡു പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജിയുമായി ചർച്ച നടത്തി.
വ്യാഴാഴ്ച വൈകീട്ടാണ് കൊൽക്കത്തയിൽ കൂടിക്കാഴ്ച നടന്നത്. രാഷ്ട്രീയ പാർട്ടികൾക്കുള്ള സീറ്റുകളുടെ അടിസ്ഥാനത്തിൽ ഇക്കുറി മൂന്നാം സ്ഥാനത്ത് എത്താൻ സാധ്യതയുള്ള പാർട്ടിയാണ് തൃണമൂൽ. ഇതുകൂടി കണക്കിലെടുത്താണ് ചർച്ച പുരോഗമിക്കുന്നത്. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. രാഹുൽ ഗാന്ധിയുമായി ബുധനാഴ്ച ടി.ഡി.പി നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലെ കാര്യങ്ങളും ചർച്ചയായി- മുതിർന്ന തൃണമൂൽ നേതാവിനെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഫലപ്രഖ്യാപനത്തിന് മുേമ്പ പ്രതിപക്ഷ കക്ഷികൾ ഡൽഹിയിൽ യോഗം ചേരും. തീയതിയിൽ അവസാന തീരുമാനമായില്ലെങ്കിലും മിക്കവാറും ഇൗ മാസം 21നാകും കൂടിക്കാഴ്ച. 23നാണ് വോെട്ടണ്ണൽ. അതിൽ മമത ബാനർജി പെങ്കടുക്കും.
ഖരക്പൂരിൽ തൃണമൂലിെൻറ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ മമതക്കൊപ്പം നായിഡുവും പെങ്കടുത്തിരുന്നു. ഇതിനുപുറമെ മറ്റ് രണ്ട് മണ്ഡലങ്ങളിൽകൂടി നായിഡു വ്യാഴാഴ്ച പ്രചാരണത്തിനെത്തി. ബി.ജെ.പിയെ അധികാരത്തിൽനിന്ന് തൂത്തെറിയാൻ മമതക്കൊപ്പം കൈ കോർക്കാൻ അദ്ദേഹം വോട്ടർമാരോട് അഭ്യർഥിച്ചിരുന്നു. പ്രാദേശിക പാർട്ടികളുടെ മുന്നണിക്ക് അടുത്ത സർക്കാർ രൂപവത്കരണത്തിൽ നിർണായക പങ്കുള്ളതായി മമത നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.