Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2018 4:25 AM IST Updated On
date_range 31 Jan 2019 1:00 PM ISTഅസം പൗരത്വപ്പട്ടിക: സ്വന്തം രാജ്യത്ത് അഭയാർഥികളെ സൃഷ്ടിക്കുന്ന നടപടി–മമത
text_fieldsbookmark_border
കൊൽക്കത്ത: അസം പൗരത്വപ്പട്ടികക്കെതിരെ രൂക്ഷവിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വിജജിച്ച് ഭരിക്കൽ തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. തങ്ങളുടെ പാർട്ടിക്ക് വോട്ട് ചെയ്യാത്തവരെ കണ്ടെത്തി ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം. സ്വന്തം രാജ്യത്ത് അഭയാർഥികളെ സൃഷ്ടിക്കുന്ന നടപടിയാണ് ഇതെന്നും അവർ കുറ്റപ്പെടുത്തി.
ഡൽഹിക്ക് തിരിക്കുന്നതിനുമുമ്പ് തിരക്കിട്ട് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് മമത കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ചത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി ഇൗ വിഷയത്തിൽ കൂടിക്കാഴ്ച നടത്തുമെന്നും അവർ പറഞ്ഞു. തൃണമൂൽ എം.പിമാരെ അസമിലേക്ക് അയക്കുമെന്നും വേണ്ടിവന്നാൽ താൻ നേരിട്ട് അവിടെ േപാകുമെന്നും അവർ വ്യക്തമാക്കി.
നിരവധി പേരെയാണ് വിദേശികളായി മുദ്രകുത്തിയിരിക്കുന്നത്. കുട്ടികളും സ്ത്രീകളും ബംഗാളികളും ബിഹാറികളും ഹിന്ദുക്കളും മുസ്ലിംകളും അവരിലുണ്ട്. ഇന്ത്യക്കാരാണവർ. അവരെ പീഡിപ്പിക്കുന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നും മമത പറഞ്ഞു. വോട്ട് രാഷ്ട്രീയത്തിനുവേണ്ടി മനുഷ്യരെ കുടിയൊഴിപ്പിക്കലാണിത്. വിഭജിച്ച് ഭരിക്കലിൽ വിശ്വസിക്കുന്നവരല്ല നാമെന്നും സംസ്ഥാന സെക്രേട്ടറിയറ്റിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മമത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
