‘നീറ്റ്’ പരീക്ഷയിൽ ആൾമാറാട്ടം നടത്തി തേനി ഗവ. മെഡിക്കൽ കോളജിൽ പ്രവേശനം
text_fieldsചെന്നൈ: കടുത്ത നിബന്ധനകളോടെ നടത്താറുള്ള നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം. ദിവസങ്ങൾ ക്ക് മുമ്പ് തേനി ഗവ. മെഡിക്കൽ കോളജ് ഡീനായ രാജേന്ദ്രന് അശോക് കൃഷ്ണൻ എന്നയാൾ ഇ- മെയിലിൽ പരാതി അയച്ചതോടെയാണ് സംഭവം പുറത്തായത്.
തേനി സർക്കാർ മെഡിക്കൽ കോളജ ിൽ ചേർന്ന ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയുടെ അഡ്മിറ്റ് കാർഡിലെ ഫോേട്ടായും ഹാൾടി ക്കറ്റിലെ ഫോേട്ടായും വ്യത്യസ്തമായിരുന്നുവെന്നും പരിശോധനയിൽ വ്യക്തമായി. പരാതി അന്വേഷിക്കുന്നതിന് ഡീൻ ഉടനടി സമിതിയെ നിയോഗിച്ചു. തുടർന്ന് വിദ്യാർഥിയെ വിളിച്ച് തെളിവെടുപ്പ് നടത്തി. റിപ്പോർട്ട് സംസ്ഥാന മെഡിക്കൽ ഡയറക്ടറേറ്റിലേക്ക് അയച്ചു. തുടർന്ന് ഡീൻ തേനി പൊലീസിൽ പരാതി നൽകുകയായിരുന്നു. ആരോപണ വിധേയനായ വിദ്യാർഥി നാലുദിവസമായി ക്ലാസിൽ ഹാജരായിട്ടില്ല.
2018ൽ മുംബൈയിലെ പരീക്ഷകേന്ദ്രത്തിലാണ് ആൾമാറാട്ടം നടത്തിയതെന്ന് സംശയിക്കപ്പെടുന്നു. ചെന്നൈ സ്വദേശിയായ വിദ്യാർഥി മുമ്പ് രണ്ടുതവണ ചെന്നൈയിൽ നീറ്റ് പരീക്ഷയെഴുതി തോറ്റയാളാണ്. കുട്ടിയുടെ പിതാവ് ഡോക്ടറാണ്. രക്ഷിതാക്കളെ പൊലീസ് വിളിപ്പിച്ച് ചോദ്യംചെയ്തിരുന്നു. തങ്ങളുടെ മകൻതന്നെയാണ് പരീക്ഷ എഴുതിയതെന്ന് ഇവർ വാദിച്ചു.
രണ്ടുതവണ ചെന്നൈയിൽ എഴുതി തോറ്റതിനാലാണ് മുംബൈ പരീക്ഷ കേന്ദ്രം തെരഞ്ഞെടുത്തതെന്നും അവർ അറിയിച്ചു. പഴയ ഫോേട്ടാ പതിച്ചതിനാലാണ് സംശയത്തിനിടയാക്കിയതെന്നും പ്രത്യേക സാഹചര്യത്തിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഇവർ അറിയിച്ചു.
എന്നാൽ, ഇവരുടെ വിശദീകരണത്തിന് വിശ്വാസ്യതയില്ലാത്ത സാഹചര്യത്തിൽ മേൽനടപടികൾക്കായി മുഴുവൻ രേഖകളും നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് അയച്ചുകൊടുത്തതായി തമിഴ്നാട് മെഡിക്കൽ ഡയറക്ടറേറ്റും പൊലീസും അറിയിച്ചു.
ഉന്നതതല അന്വേഷണത്തിന് ഉത്തരവ്
ചെന്നൈ: നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി വിദ്യാർഥി തേനി സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി തമിഴ്നാട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നാരായണ ബാബു ബുധനാഴ്ച ൈവകീട്ട് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ചെന്നൈ സ്വദേശിയായ വി.കെ. ഉദിത് സൂര്യയാണ് ആൾമാറാട്ടം നടത്തി പരീക്ഷയെഴുതി പ്രവേശനം നേടിയതായി സംശയിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.