മാലേഗാവ് കേസിലെ മുൻ സർക്കാർ അഭിഭാഷകൻ പ്രതിഭാഗത്ത്
text_fieldsമുംബൈ: 2008ലെ മാലേഗാവ് സ്ഫോടനകേസിൽ നേരത്തെ സർക്കാർ അഭിഭാഷകനായി പ്രതികൾെക്കതിരെ വാദിച്ച മുകുൾ റോഹതഗി വ്യാഴാഴ്ച ബോംബെ ഹൈകോടതിയിൽ പ്രത്യക്ഷപ്പെട്ടത് പ്രതിക്ക് വേണ്ടി. മുഖ്യപ്രതികളിൽ ഒരാളായ െലഫ്. കേണൽ ശ്രീകാന്ത് പുരോഹിതിന് വേണ്ടിയാണ് അദ്ദേഹം കോടതിയിൽ എത്തിയത്. ചട്ടംലംഘിച്ച് തനിക്കെതിരെ ചുമത്തിയ യു.എ.പി.എ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പുരോഹിത് നൽകിയ ഹരജിയിൽ അദ്ദേഹം വാദങ്ങൾ നിരത്തി.
മുമ്പ് അറ്റോണി ജനറലായിരിക്കെ കേസിൽ എൻ.െഎ.എക്കു വേണ്ടി ഹാജരായ മുകുൾ റോഹതഗി അന്ന് പുരോഹിത് അടക്കമുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തിയാണ് വാദിച്ചിരുന്നത്. എന്നാൽ, സൈനിക ഇൻറലിജൻസ് ഉദ്യോഗസ്ഥനായ പുരോഹിതിനെ മാറിവന്ന സർക്കാറുകൾ ഇരയാക്കിയതാണെന്നും ജീവിതത്തിെൻറ നല്ലഭാഗം ജയിലിൽ കഴിയേണ്ടിവന്നെന്നും റോഹതഗി വാദിച്ചു.
ഇതോടെ മുമ്പ് കേസിൽ സർക്കാർ അഭിഭാഷകനായിരുന്നയാൾ ഇപ്പോൾ പ്രതിക്കുവേണ്ടി ഹാജരാകുന്നത് ചൂണ്ടിക്കാട്ടി സ്ഫോടനത്തിൽ മരിച്ച യുവാവിെൻറ പിതാവിനുവേണ്ടി ഹാജരായ അഭിഭാഷകൻ നിസാർ സയ്യദ് എതിർത്തു. ഇത് എൻ.െഎ.എയുമായി കൈകോർത്തുള്ള നീക്കമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.