Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലയാളിയുടെ...

മലയാളിയുടെ ദുരഭിമാനക്കൊല; ജാമ്യം നൽകാൻ ആയില്ലെന്ന് സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: അമിത് നായർ എന്ന മലയാളി യുവാവിനെ കൊലപ്പെടുത്തിയ രാജസ്ഥാനിയായ ഭാര്യാ സഹോദരന് ജാമ്യം നൽകാനായില്ലെന്ന് സുപ്രീംകോടതി. വിചാരണ കഴിയും വെര പ്രതി കാത്തിരിക്കെട്ട എന്ന് അഭിപ്രായപ്പെട്ട് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്, ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ വിധി പറയാൻ മാറ്റി.

ജയ്പൂർ സ്വദേശിയായ മുകേഷ് ചൗധരിയുടെ സുഹൃത്തായ മലയാളി യുവാവ് അമിത് നായർ, അദ്ദേഹത്തിെൻറ സഹോദരി മമതയെ 2015 ആഗസ്റ്റിൽ വിവാഹം ചെയ്തിരുന്നു. എന്നാൽ, മമതയുടെ പിതാവ് ജീവൻ റാം ചൗധരിയുമായും അമ്മ ഭഗ്വാനി ദേവിയുമായും ഗൂഢാലോചന നടത്തി അന്യജാതിക്കാരനായ അമിത് നായരെ 2017 മേയ് മാസത്തിൽ കൊലപ്പെടുത്തി. അജ്ഞാതനായ ഒരാളുമായി മകളുടെ വീട്ടിലെത്തി പ്രതി അയാളെ കൊണ്ട് കൊല നടത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് േകസ്.

ഇത് സാധാരണ കേസല്ലെന്ന് വിധവയായി തീർന്ന മമതക്ക് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷക അഡ്വ. ഇന്ദിരാ ജയ്സിങ് വാദിച്ചു. കുടുംബത്തിെൻറ അഭീഷ്ടത്തിനെതിരായി വിവാഹം ചെയ്തതിനുള്ള ദുരഭിമാനക്കൊലയാണിത്. ആ പ്രതിക്ക് ജാമ്യം നൽകിയതിനെതിരെയാണ് താൻ ഹാജരാകുന്നതെന്ന് ജയ്സിങ് പറഞ്ഞു. മമത ഗർഭിണിയായിരിക്കുേമ്പാഴാണ് കൊല. കൊല നടന്ന സ്ഥലത്തില്ല എന്നത് മാത്രമാണ് ഗൂഢാലോചന നടത്തിയ അവളുടെ പിതാവിെൻറ ന്യായം.

ക്രിമിനൽ ഗൂഢാലോചനയിൽ പിതാവുണ്ട്. പെൺകുട്ടിയുടെ സഹോദരെൻറ ജാമ്യം രണ്ട് തവണ സുപ്രീംകോടതി തള്ളിയതാണെന്ന് ജയ്സിങ് ഒാർമിപ്പിച്ചു. മനോജ് ചൗധരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് രാജസ്ഥാൻ സർക്കാറും ആവശ്യപ്പെട്ടു. മനോജ് ചൗധരിക്കെതിെര തെളിവില്ലെന്നും എഞ്ചിനീയറാണെന്നും അഭിഭാഷകൻ വാദിച്ചപ്പോൾ എങ്കിൽ കുറ്റമുക്തനായി പുറത്തുവരാമല്ലോ എന്ന് സുപ്രീംകോടതി പ്രതികരിച്ചു. തുടർന്ന് ജാമ്യം റദ്ദാക്കാനുള്ള മമതയുടെ ഹരജി വിധി പറയാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Casessupreme court
News Summary - Malayalee's murder; The Supreme Court said that bail could not be granted
Next Story