കാവൽക്കാരൻ കള്ളനാണെന്ന് രാഹുൽ; എല്ലാവരും കാവൽക്കാരെന്ന് മോദി
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി ഒരിക്കൽ ‘ചൗക്കിദാർ’ എന്ന് സ്വയം പുകഴ്ത്തി സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് അത ് ഏറ്റവും വിനയായത് മോദിക്കും ബി.ജെ.പിക്കും തന്നെയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ‘ചൗക്ക ിദാർ ചോർ ഹേ’ എന്ന് മോദിയെ കളിയാക്കി വിളിച്ചത് വൻ പ്രചാരണം നേടുകയുണ്ടായി.
അധികം വൈകാതെ ട്വിറ്ററിൽ ആ പ്രയോഗം ട്രൻറിങ്ങായ ഹാഷ്ടാഗായി മാറി. മോദിക്കെതിരെ ട്വീറ്റിടുന്നവർ കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഹുല്‍ഗാ ന്ധിയുടെ മുദ്രാവാക്യത്തെ ഏറ്റെടുത്തതോടെ ബി.ജെ.പിക്കും മോദിക്കും ‘ചൗക്കിദാർ’ ഒരു തിരിഞ്ഞുകൊത്തലായി.
എന ്നാൽ ഇത് പ്രതിരോധിക്കാന്‍ ബി.ജെ.പി. ‘ഞാനും കാവല്‍ക്കാരനാണെ’ന്ന പ്രചരണവുമായി എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച പുതിയ ‘മേം ഭി ചൗക്കിദാർ’ എന്ന പ്രയോഗം ട്വിറ്ററിൽ തരംഗമായി. രാഹുല്‍ ഉപയോഗിച്ച ആയുധത്തെ തിരിച്ച് പ്രയോഗിക്കാൻ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു. കാവല്‍ക്കാരന്‍ കള്ളനാണെന്നതിന് പകരം ‘ഞാനും കാവല്‍ക്കാരനാ’ണെന്ന പ്രചരണം 2019ലെ പൊതു തെരഞ്ഞെടുപ്പിെൻറ പുതിയ മുദ്രാവാക്യമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
പ്രചരണത്തിന്‍റെ ഭാഗമായി നാല് മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയും മോദി ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിെൻറ ഭാഗമായി ഈ മാസം 31ന് മോദി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി സംവദിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ രാഹുലിെൻറ ചൗക്കിദാർ ചോർ ഹേ എന്ന ഹാഷ്ടാഗും ഇപ്പോൾ ട്രൻറിങ് ലിസ്റ്റിൽ കടന്നു വന്നത് ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്.
നിങ്ങളുടെ കാവൽക്കാരൻ രാജ്യത്തെ സേവിക്കാനായി ശക്തമായി രംഗത്തുണ്ട്. എന്നാൽ ഞാൻ ഒറ്റക്കല്ല. രാജ്യത്തെ അഴിമതിക്കും വൃത്തിേകടിനും സാമൂഹിക അരാജകത്വത്തിനുമെതിരെ പോരാടുന്ന എല്ലാവരും കാവൽക്കാരനാണ്. രാജ്യത്തിെൻറ അഭിവൃദ്ധിക്ക് വേണ്ടി കഠിനാധ്വാനം നടത്തുന്നവരും കാവൽക്കാരനാണ്. ഇന്ന് മുതൽ എല്ലാ ഇന്ത്യക്കാരനും പറയും ‘‘ഞാനും ചൗക്കിദാറാണ്’’. -നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
Your Chowkidar is standing firm & serving the nation.
— Narendra Modi (@narendramodi) March 16, 2019
But, I am not alone.
Everyone who is fighting corruption, dirt, social evils is a Chowkidar.
Everyone working hard for the progress of India is a Chowkidar.
Today, every Indian is saying-#MainBhiChowkidar
രാഹുല്‍ ഗാന്ധിയുടെ കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യത്തിന് വന്‍ സ്വീകാര്യത ലഭിച്ചതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും ആശങ്കയിലാക്കിയത്. കോണ്‍ഗ്രസിന് പുറമെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രാഹുലിന്‍റെ മുദ്രാവാക്യം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സോലാപൂരില്‍ നടന്ന ശിവസേനയുടെ റാലിയല്‍ ഉദ്ദവ് താക്കറെയും ‘ചൌക്കിദാര്‍ ചോര്‍ ഹെ’ എന്ന മുദ്രാവാക്യം ഏറ്റുവിളിച്ചതോടെ ബി.ജെ.പി കൂടുതൽ പ്രതിരോധത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.