Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിവാരി...

റിവാരി കൂട്ടമാനഭംഗക്കേസ്: പ്രധാനപ്രതികളിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
റിവാരി കൂട്ടമാനഭംഗക്കേസ്: പ്രധാനപ്രതികളിൽ ഒരാൾ അറസ്റ്റിൽ
cancel

ചണ്ഡിഗഢ്: സി.ബി.എസ്.ഇ പരീക്ഷയില്‍ ഉയർന്ന റാങ്ക് നേടി രാഷ്ട്രപതിയുടെ മെഡല്‍ വാങ്ങിയ 19കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രധാനപ്രതികളിലൊരാൾ അറസ്റ്റിൽ. നിഷു ഫോഗട്ട് എന്നയാളാണ് അറസ്റ്റിലായതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. നിഷു ഫോഗട്ടാണ് കുറ്റകൃത്യത്തിന് പദ്ധതിയിട്ടതെന്നും പെൺകുട്ടി ഗുരുതരാവസ്ഥയിലായപ്പോൾ ഡോക്ടറെ വിളിച്ചതും ഇയാളാണെന്നും പൊലീസ് പറഞ്ഞു. സൈനികനടക്കമുള്ള മറ്റ് രണ്ട് പ്രതികൾക്കായി റെയ്ഡുകൾ നടക്കുകയാണെന്നും എസ്.െഎ.ടി മേധാവി നസ്നീൻ ഭാസിൻ പറഞ്ഞു.

നേരത്തെ കേസുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പീഡനം നടന്ന സ്ഥലത്തിെൻറ ഉടമയും പെൺകുട്ടിയെ പരിേശാധിച്ച ഡോക്ടറുമാണ് അറസ്റ്റിലായിരുന്നത്. പീഡനം നടന്ന ഉടൻ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർ വിവരം അധികൃതരെ അറിയിച്ചില്ലെന്നും വേണ്ട നിയമനടപടികൾ സ്വീകരിച്ചില്ലെന്നും ആരോപിച്ചാണ് അറസ്റ്റ്. ഇളായും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്നതിെൻറ സൂചനകളുമുണ്ട്. ഫോറൻസിക് പരിശോധനക്ക് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.

ബുധനാഴ്ച കോച്ചിങ് ക്ലാസില്‍ പോകുംവഴി പെണ്‍കുട്ടിയെ സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

പിന്നീട് ബോധംപോയ അവസ്ഥയില്‍ സമീപത്തെ ബസ്സ്റ്റാൻഡില്‍ ഉപേക്ഷിച്ചു. മകളുടെ ദുര്യോഗത്തിന് ഉത്തരവാദികളായവരെ പിടികൂടി തൂക്കിലേറ്റണമെന്ന് പെൺകുട്ടിയുടെ അമ്മ പ്രതികരിച്ചു. ഇരകൾക്കുള്ള നഷ്ടപരിഹാരമെന്ന നിലയിൽ ലഭിച്ച രണ്ടുലക്ഷം രൂപയുടെ ചെക്ക് ജില്ല ഭരണകൂടത്തിന് തിരിച്ചുനൽകുമെന്നും അവർ പ്രതികരിച്ചു. കേസിലെ മുഖ്യപ്രതി സൈനികനായ പങ്കജ് ഉള്‍പ്പെടെ മൂന്നു പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. പന്ത്രണ്ടോളം പേര്‍ തന്നെ പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍, എഫ്.ഐ.ആറില്‍ മൂന്നു പേരെ മാത്രമാണ് പ്രതിചേര്‍ത്തത്.

അറസ്റ്റ് വൈകുന്നതിൽ പൊലീസിെൻറ വീഴ്ചയെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, റെവാരി എസ്.പി രാജേഷ് ദുഗ്ഗാലിനെ കേസന്വേഷണ ചുമതലയിൽനിന്ന് നീക്കി മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്.പി രാഹുൽ ശർമക്ക് ചുമതല കൈമാറിയിരുന്നു. പെൺകുട്ടിയുടെ കുടുംബം പൊലീസിെൻറ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിുകയും ചെയ്തു.

മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. രാജസ്ഥാന്‍ സൈനിക യൂനിറ്റിലുള്ള ജവാൻ പങ്കജ് ഫൗസിയാണ് പ്രധാന പ്രതി. ഇയാളെ പിടിക്കാൻ പൊലീസ് രാജസ്ഥാനിലേക്ക് പോയെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും ഹരിയാന പൊലീസ് മേധാവി ബി.എസ്. സന്ധു പറഞ്ഞു. നിരവധി സ്ഥലങ്ങളിൽ മിന്നൽപരിശോധന നടത്തി. ഹരിയാനക്കു പുറമെ രാജസ്ഥാൻ, ഡൽഹി സംസ്ഥാനങ്ങളിലും പൊലീസ് വലവിരിച്ചിട്ടുണ്ട്. നിരവധി സംഘങ്ങളായാണ് തിരച്ചിൽ പുരോഗമിക്കുന്നത്. പെണ്‍കുട്ടിയെ അറിയുന്നവരാണ് പ്രതികൾ. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRewari gangrapeCBSE TopperHaryana Rape
News Summary - Main Accused In Haryana Gang-Rape Arrested - India News
Next Story