മാവേയിസ്റ്റ് നേതാവ് രാമണ്ണയും ഭാര്യയും പൊലീസ് പിടിയിൽ
text_fieldsമുംബൈ: മുതിർന്ന മാവോയിസ്റ്റ് നേതാവ് രാമണ്ണയും ഭാര്യ പദ്മയും മഹാരാഷ്ട്ര പൊലീസ് പിടിയിൽ. മാവേയിസ്റ്റുകൾക്ക് ആയുധം നിർമിച്ചു നൽകുകയും ആയുധ പരിശീലനം നൽകുകയും ചെയ്യുന്നുവെന്നാണ് രാമണ്ണക്കെതിരായ ആരോപണം. സി.പി.െഎ(മാവോയിസ്റ്റ്) യുടെ ദണ്ഡകാരണ്യ സ്പെഷൽ സോൺ കമ്മിറ്റിയിൽ സജീവ പ്രവർത്തകനും ഡിവിഷണൽ കമ്മിറ്റിയംഗവുമാണ് രാമണ്ണ.
പാർട്ടിയുടെ ഉന്നത സ്ഥാനത്തിനിരിക്കവെ ജീവനോടെ പിടിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് രാമണ്ണ. വിദഗ്ധനായ തോക്ക് നിർമാതാവാണ് ടെക് രാമണ്ണ എന്നറിയപ്പെടുന്ന 65 കാരനായ ശ്രീനിവാസ് വിട്തലണ്ണ മദ്രു.
30 വർഷമായി രാമണ്ണ സജീവ മാവോയിസ്റ്റാണ്. രാമണ്ണയുടെ ഭാര്യ പദ്മ എന്ന മിൻറി ദൊബയ്യ കൊദപെയും 1992 മുതൽ മാവോയിസ്റ്റ് പ്രവർത്തകയാണ്. മധ്യപ്രദേശ്, ഛത്തീസ് ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ പദ്മക്ക് പങ്കുെണ്ടന്നാണ് പൊലീസ് പറയുന്നത്. 25 ലക്ഷം രൂപ രാമണ്ണയുെട തലക്കും ആറുലക്ഷം രൂപ പദ്മയുടെ തലക്കും സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
തെലങ്കാനയിലെ സിക്കന്തരാബാദ് കേന്ദ്രീകരിച്ചാണ് ഇരുവരും പ്രവർത്തിക്കുന്നത്. രാമണ്ണയും ഭാര്യയും ചന്ദ്രപുരിൽ ഉെണ്ടന്ന രഹസ്യറിപ്പോർട്ടിെന തുടർന്നാണ് ഇവരെ പിടികൂടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.