മഹാരാഷ്ട്ര: ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsമുംബൈ: മഹാരാഷ്ട്രയുടെ 18ാം മുഖ്യമന്ത്രിയായി ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യം (മഹാ വികാസ് അഗാഡി) നേതാവും ശിവസേ ന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. ശിവസേനയെ പാർട്ടിയായി പ്രഖ്യാപിക്കുകയും സ്ഥാപക നേതാവ് ബാൽ താക്കറെയെ സംസ്കരിക്കുകയും ചെയ്ത ശിവജി പാർക്കിൽ വ്യാഴാഴ്ച വൈകീട്ട് 6.40ന് നടന്ന ചടങ്ങിൽ ഗവർണർ ഭഗത്സിങ ് കോശിയാരി ഉദ്ധവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 80,000ലേറെ പേർ പങ്കെടുത്ത ചടങ്ങ് വർണാഭമായിരുന്നു. ഉദ്ധവിന ൊപ്പം ശിവസേനയിലെ ഏക്നാഥ് ഷിൻഡെ, സുഭാഷ് ദേശായ്, എൻ.സി.പിയിലെ ഛഗൻ ഭുജ്ബൽ, ജയന്ത് പാട്ടീൽ, കോൺഗ്രസിലെ ബാലാസ ാഹെബ് തൊറാട്ട്, ഡോ. നിതിൻ റൗത്ത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. തൊട്ടുപിന്നാലെ ആദ്യ മന്ത ്രിസഭയോഗവും നടന്നു.
സത്യപ്രതിജ്ഞ ചടങ്ങിന് തൊട്ടുമുമ്പ് ഭരണഘടന അനുശാസിക്കുന്ന മതേതരമൂല്യങ്ങൾ ഉയർത ്തിപ്പിടിക്കുമെന്ന ആമുഖത്തോടെയുള്ള പൊതു മിനിമം പരിപാടി സഖ്യം പുറത്തുവിട്ടു. ഭരണരംഗത്ത് ആദ്യമായി എത്തുന് ന 59കാരനായ ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്തത് മന്ത്രി പദവികളിൽ ദീർഘകാലം പരിചയമുള്ളവരാണ്. പാർട്ടികളുടെയും പിന്നീട് അഗാഡിയുടെയും യോഗ ശേഷം മറ്റ് മന്ത്രിമാരെ നിശ്ചയിക്കുകയും വകുപ്പ് വീതംവെക്കുകയും ചെയ്യും. ശിവസേന ക്കും എൻ.സി.പിക്കും 15 വീതവും േകാൺഗ്രസിന് 13 മന്ത്രിമാരാണുണ്ടാകുക. സ്പീക്കർ കോൺഗ്രസിൽനിന്നാകും. എൻ.സി.പിക്കാണ് ഉപമുഖ്യമന്ത്രിപദം. അജിത് പവാറുതന്നെ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. പവാർ പുത്രി സുപ്രി സുലെക്ക് ഒപ്പം അജിത് പവാറും സത്യപ്രതിജ്ഞ ചടങ്ങിന് എത്തി.
കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് എന്നിവർ ചടങ്ങിന് എത്തിയില്ലെങ്കിലും ആശംസാ സന്ദേശമയച്ചു. ആദിത്യ താക്കറെ നേരിട്ടുചെന്നാണ് സോണിയയെ ക്ഷണിച്ചത്. വിഷലിപ്തമായ രാഷ്ട്രീയാന്തരീക്ഷം, സാമ്പത്തിക മാന്ദ്യം, കാർഷിക പ്രതിസന്ധി തുടങ്ങിയവ ചൂണ്ടിക്കാട്ടിയ സോണിയ, സഖ്യം പൊതു മിനിമം പരിപാടി പാലിക്കുമെന്നും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
മുൻ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കോൺഗ്രസ് നേതാക്കളായ അഹ്മദ് പട്ടേൽ, മല്ലികാർജുൻ ഖാർഗെ, കപിൽ സിബൽ, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് സിങ്, സഖ്യ ശിൽപിയും എൻ.സി.പി അധ്യക്ഷനുമായ ശരദ് പവാർ, എം.എൻ.എസ് നേതാവും ഉദ്ധവിെൻറ പിതൃസഹോദര പുത്രനുമായ രാജ് താക്കറെ, ഡി.എം.കെ അധ്യക്ഷൻ സ്റ്റാലിൻ, വ്യവസായി മുകേഷ് അംബാനി തുടങ്ങിയ പ്രമുഖർ ഉദ്ധവിെൻറ സത്യപ്രതിജ്ഞക്ക് സാക്ഷ്യംവഹിക്കാനെത്തി.
#Mumbai: Uddhav Thackeray after taking oath as the Chief Minister of Maharashtra. pic.twitter.com/FWthTdmWaf
— ANI (@ANI) November 28, 2019
സോണിയയും രാഹുലും വിട്ടുനിന്നു; ആശംസ അറിയിച്ചു
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യസർക്കാറിെൻറ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാതെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും. സഖ്യത്തിെൻറ കെട്ടുറപ്പും സർക്കാറിെൻറ മുഖവും വ്യക്തമാവുന്നതുവരെ വേദി പങ്കിടേണ്ട എന്ന ഹൈകമാൻഡ് കാഴ്ചപ്പാടിെൻറ അടിസ്ഥാനത്തിലാണിത്. അതേസമയം, പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് സോണിയയും രാഹുലും വെവ്വേറെ കത്തെഴുതി.
മഹാരാഷ്ട്രയിലെ ജനങ്ങളുടെ പ്രതീക്ഷകൾ പുതിയ സർക്കാർ യാഥാർഥ്യമാക്കുമെന്ന പ്രതീക്ഷ സോണിയ പങ്കുവെച്ചു. ആദിത്യ താക്കറെ തന്നെ നേരിട്ടു കണ്ട് ക്ഷണിച്ചിരുന്നു. എന്നാൽ, എത്താൻ സാധിക്കില്ല. പുതിയ ഇന്നിങ്സിന് ആശംസകൾ. ബി.ജെ.പിയിൽനിന്ന് അസാധാരണമായ ഭീഷണികൾ ഉയരുന്ന സാഹചര്യമാണ് രാജ്യം നേരിടുന്നത്. രാഷ്ട്രീയ കാലാവസ്ഥ വിഷം നിറഞ്ഞതായി. സമ്പദ്വ്യവസ്ഥ തകർന്നു. കർഷകർ വലിയ നിരാശയിൽ. ത്രികക്ഷി സഖ്യത്തിന് പൊതുമിനിമം പരിപാടി പൂർണാർഥത്തിൽ നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ -സോണിയ പറഞ്ഞു.
ശിവസേനക്കും എൻ.സി.പിക്കും 15 വീതം മന്ത്രിമാർ; േകാൺഗ്രസിന് 13
മുംബൈ: ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ ശിവസേനക്കും എൻ.സി.പിക്കും 15 വീതവും േകാൺഗ്രസിന് 13 മന്ത്രിമാരാണുണ്ടാകുക. സ്പീക്കർ കോൺഗ്രസിൽനിന്നാകും. എൻ.സി.പിക്കാണ് ഉപമുഖ്യമന്ത്രിപദം. അജിത് പവാറുതന്നെ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. പവാർ പുത്രി സുപ്രി സുലെക്ക് ഒപ്പം അജിത് പവാറും സത്യപ്രതിജ്ഞ ചടങ്ങിന് എത്തി.
കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് എന്നിവർ ചടങ്ങിന് എത്തിയില്ലെങ്കിലും ആശംസാ സന്ദേശമയച്ചു. ആദിത്യ താക്കറെ നേരിട്ടുചെന്നാണ് സോണിയയെ ക്ഷണിച്ചത്. വിഷലിപ്തമായ രാഷ്ട്രീയാന്തരീക്ഷം, സാമ്പത്തിക മാന്ദ്യം, കാർഷിക പ്രതിസന്ധി തുടങ്ങിയവ ചൂണ്ടിക്കാട്ടിയ സോണിയ, സഖ്യം പൊതു മിനിമം പരിപാടി പാലിക്കുമെന്നും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
മുൻ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കോൺഗ്രസ് നേതാക്കളായ അഹ്മദ് പട്ടേൽ, മല്ലികാർജുൻ ഖാർഗെ, കപിൽ സിബൽ, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് സിങ്, സഖ്യ ശിൽപിയും എൻ.സി.പി അധ്യക്ഷനുമായ ശരദ് പവാർ, എം.എൻ.എസ് നേതാവും ഉദ്ധവിെൻറ പിതൃസഹോദര പുത്രനുമായ രാജ് താക്കറെ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡി.എം.കെ അധ്യക്ഷൻ സ്റ്റാലിൻ, വ്യവസായി മുകേഷ് അംബാനി തുടങ്ങിയ പ്രമുഖർ ഉദ്ധവിെൻറ സത്യപ്രതിജ്ഞക്ക് സാക്ഷ്യംവഹിക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.