Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്രയിൽ...

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ബി.ജെ.പി ശ്രമമെന്ന് ആരോപണം

text_fields
bookmark_border
fadnavis-uddav
cancel

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കാൻ ഭൂരിപക്ഷമില്ലാതായ ബി.ജെ.പി രാഷ് ട്രപതി ഭരണത്തിന് ശ്രമിക്കുന്നതായി ആരോപണം. കോൺഗ്രസും ശിവസേനയുമാണ് ആരോപണം ഉന്നയിച്ചത്. നിലവിലെ സർക്കാറി‍െൻറ കാലാവധി അവസാനിക്കാൻ 48 മണിക്കൂർ മാത്രം ബാക്കിനി ൽക്കെ സംസ്ഥാന ഗവർണർ ഭഗത് സിങ് കോശിയാരിയുടെ മൗനവും ആശങ്ക ഉയർത്തുന്നുണ്ട്. ബി.ജെ.പി നേതൃത്വത്തി‍െൻറ സമ്മർദത്തെ തുടർന്നാണ് ഗവർണർ മൗനംപാലിക്കുന്നതെന്ന് സേന ആരോപിച്ചു.

അതേസമയം, മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറൽ അശുതോഷ് കുംഭകോണിയോട് ഗവർണർ നിയമോപദേശം തേടി. വ്യാഴാഴ്ച സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലി‍െൻറ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കളും ഗവർണറെ കണ്ടിരുന്നു. സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും നിലവിലെ രാഷ്ട്രീയസ്ഥിതി ബോധ്യപ്പെടുത്തി നിയമസാധ്യത ആരായുകയാണ് ചെയ്തതെന്നുമാണ് ഗവർണറെ കണ്ട ശേഷം പാട്ടീൽ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഗവർണർ അഡ്വക്കറ്റ് ജനറലിനെ വിളിപ്പിച്ചത്. വലിയ ഒറ്റകക്ഷിയെ ഉടൻ ക്ഷണിച്ച് പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വഞ്ചിത് ബഹുജൻ അഗാഡി അധ്യക്ഷൻ പ്രകാശ് അംബേദ്കറും ഗവർണറെ കണ്ടു.

എന്തുകൊണ്ടാണ് സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാതെ ബി.ജെ.പി നേതാക്കൾ ഗവർണറെ കണ്ട് വെറുംകൈയോടെ മടങ്ങിയതെന്ന് ചോദിച്ച സേന നേതാവ് സഞ്ജയ് റാവുത്ത് രാഷ്ട്രപതി ഭരണം അടിച്ചേൽപിക്കാനുള്ള സാഹചര്യമുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ആരോപിച്ചു. സർക്കാറുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ ബി.ജെ.പി അതു സമ്മതിക്കണമെന്നും രണ്ടാം വലിയ ഒറ്റ കക്ഷിയായ തങ്ങളെ ഗവർണർ ക്ഷണിക്കണമെന്നും സേന ആവശ്യപ്പെടുന്നു. എന്നാൽ, ഇതു രണ്ടും നടക്കുന്നില്ലെന്നാണ് ആരോപണം. ഭരണഘടന ബി.ജെ.പിയുടെ കീശയിലല്ലെന്ന മുന്നറിയിപ്പും സേന നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shiv senamalayalam newsindia newsBJPMaharashtra Political Crisis
News Summary - Maharashtra Political Crisis BJP Shiv Sena -India News
Next Story