കങ്കണ 'ഡാൻസർ ഗേൾ'; അവരുടെ പ്രസ്താവനകൾക്ക് അമിത പ്രാധാന്യം നൽകരുതെന്ന് കോൺഗ്രസ് നേതാവ്
text_fieldsന്യൂഡൽഹി: ഡാൻസർ ഗേളായ കങ്കണ റണാവത്തിന്റെ പ്രസ്താവകൾക്ക് അമിത പ്രാധാന്യം നൽകരുതെന്ന് കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ വിജയ് വാഡിറ്റ്വാറാണ് പ്രസ്താവന നടത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള കങ്കണയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ പരാമർശം.
കങ്കണയെ കുറിച്ച് ഇനി ചർച്ച ചെയ്യേണ്ട ആവശ്യമില്ല. സൂര്യനെ നോക്കി ആരെങ്കിലും തുപ്പിയാൽ അത് അവരുടെ മുഖത്ത് തന്നെ പതിക്കുമെന്നും മഹാരാഷ്ട്ര മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറീസിലുടെയാണ് കങ്കണ റണാവത്ത് വിവാദ പരാമർശം നടത്തിയത്.
നിങ്ങൾക്ക് ഗാന്ധിജി ആരാധകനോ നേതാജി അനുയായിയോ ആകാം. എന്നാൽ, ഒരേ സമയം ഇത് രണ്ടും ആകാനാവില്ലെന്നായിരുന്നു കങ്കണയുടെ പരാമർശം. സുഭാഷ് ചന്ദ്രബോസിനും ഭഗത് സിങ്ങിനും മഹാത്മാഗാന്ധിയിൽനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും ഗാന്ധിജിയുടെ അഹിംസ മന്ത്രം ഇന്ത്യക്ക് നേടിത്തന്നത് സ്വാതന്ത്ര്യമല്ല ഭിക്ഷയാണെന്നും കങ്കണ ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അടച്ചാക്ഷേപിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം കിട്ടിയതെന്ന കങ്കണയുടെ മുൻ പരാമർശത്തിനെതിരായ പ്രതിഷേധം ശക്തമായതിനിടെയാണ് അടുത്തത്. നിങ്ങളുടെ ആരാധ്യ പുരുഷനെ ബുദ്ധിപൂര്‍വം തിരഞ്ഞെടുക്കണമെന്നും ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ പറയുന്നു. 'നേതാജിയെ കൈമാറാൻ ഗാന്ധിയും മറ്റുള്ളവർക്കൊപ്പം നിന്നു' എന്ന ശീർഷകത്തിലുള്ള പഴയ പത്ര ക്ലിപ്പിങ്ങും കങ്കണ പങ്കുെവച്ചു.
സുഭാഷ്ചന്ദ്രബോസ് രാജ്യത്തെത്തിയാൽ പിടിച്ചുനൽകാമെന്ന് ഗാന്ധിജിയും ജവഹർലാൽ നെഹ്റുവും മുഹമ്മദാലി ജിന്നയും ബ്രിട്ടീഷ് ജഡ്ജിയുമായി ധാരണയിലെത്തിയിരുന്നെന്ന് ആ പത്ര റിപ്പോർട്ട് പറയുന്നു. 'നിങ്ങള്‍ ഗാന്ധി ആരാധകനോ, അതോ നേതാജി അനുകൂലിയോ? നിങ്ങള്‍ക്ക് രണ്ടുപേരെയും ഒരുപോലെ അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് തിരഞ്ഞെടുക്കൂ തീരുമാനിക്കൂ' -സസ്പെൻഡ് ചെയ്ത ട്വിറ്റർ അക്കൗണ്ടിലെ പത്ര ക്ലിപ്പിങ്ങിെൻറ കാപ്ഷനിൽ ആരോപിക്കുന്നു.
ഒരു കവിളത്തടിച്ചാല്‍ മറുകരണം കാണിച്ചു കൊടുക്കണമെന്ന് നമ്മെ പഠിപ്പിച്ചവരിൽ ഒരാളാണ് ഗാന്ധിജി. ഇതുകൊണ്ട് എങ്ങനെ സ്വാതന്ത്ര്യം കിട്ടും. ഇങ്ങനെ കിട്ടുന്നത് സ്വാതന്ത്ര്യമല്ലെന്നും ഭിക്ഷയാണെന്നും അവർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

